Categories: Diocese

തകർച്ചയുടെ വക്കിലായിരുന്ന നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയം പൊളിച്ച്‌ തുടങ്ങി

തകർച്ചയുടെ വക്കിലായിരുന്ന നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയം പൊളിച്ച്‌ തുടങ്ങി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ബലക്ഷയം കാരണം നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ അമലോത്ഭവ മാതാ ദേവാലയം പൊളിച്ച്‌ തുടങ്ങി. പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ദേവാലയത്തിലെ ദിവ്യബലിയും ആരാധനകളും ഒരുമാസം മുൻപ് തന്നെ തൊട്ടടുത്ത കുരിശടിക്ക്‌ സമീപത്തെ താല്‍ക്കാലിക ഷെഡിലേക്ക്‌ മാറ്റിയിരുന്നു.

പളളിയുടെ നാല്‌ തൂണുകളുള്‍പ്പെടെ മുക്കാല്‍ ശതമാനവും പൊളിച്ച്‌ മാറ്റിക്കഴിഞ്ഞതായി ഇടവക വികാരി മോൺ.വി.പി ജോസ്‌ അറിയിച്ചു. പളളി പൊളിക്കുമ്പോള്‍ പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉളളതിനാല്‍ ഇന്നലെ പുലര്‍ച്ചെ 2 മണിക്ക്‌ മൂന്ന്‌ മണ്ണ്‌ മാന്തി യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്‌. അതേ സമയം പഴയപളളി നിലനിര്‍ത്തികൊണ്ട്‌ പുതിയപളളി സ്‌ഥാപിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികളെത്തിയിരുന്നു.

ദിവ്യബലിയും മറ്റ്‌ പ്രാര്‍ഥനകളും താല്‍ക്കാലിക ഷെഡിലേക്ക്‌ മാറ്റിയത്‌ മുതല്‍ പ്രതിഷേധവുമായെത്തി ഇരുപതോളം വിശ്വാസികള്‍ ഇന്നലെ പളളി പൊളിക്കുന്നത്‌ തടയാന്‍ ശ്രമിച്ചത്‌ നേരിയ സംഘര്‍ഷത്തിന്‌ ഇടയാക്കിയിരുന്നു. തുടര്‍ന്ന്‌ പോലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. എന്നാല്‍ പളളിപൊളിച്ച്‌ പുതിയ പളളി പണിയുന്നതിന്‌ പളളി അധികാരികള്‍ക്ക്‌ സര്‍ക്കാരില്‍ നിന്ന്‌ ലഭിച്ച രേഖകളുള്‍പ്പെടെ പോലീസ്‌ ഉദ്യോഗസ്‌ഥരെ പളളികമ്മറ്റി അംഗങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തി. തുടർന്ന്, സംഘര്‍ഷാവസ്‌ഥ ഉണ്ടാകാതിരിക്കാന്‍ തല്‍ക്കാലത്തേക്ക്‌ പളളിപൊളിക്കുന്നത്‌ നര്‍ത്തിവക്കാന്‍ ഉദ്യോഗസ്‌ഥര്‍ പളളികമ്മറ്റിയോട്‌ ആവശ്യപ്പെടുകയായിരുന്നു.

നാല്‌ വര്‍ഷം മുമ്പാണ്‌ ബിള്‍ഡിംഗ്‌ കമ്മറ്റിയും പാരിഷ്‌ കൗണ്‍സിലും സംയുക്‌തമായി പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആലോചനകള്‍ ആരംഭിച്ചത്‌. നെയ്യാറ്റിൻകര രൂപതയുടെ ആസ്‌ഥാന ദേവാലയമാണ് കത്തീഡ്രൽ ദേവാലയം. അതുകൊണ്ട് തന്നെ, രൂപതയുടെ പ്രധാന പ്രോഗ്രാമുകൾക്ക് വേദിയാകേണ്ട സ്ഥലവും ഈ ദേവാലയമാണ്. എന്നാൽ നിലവിലെ അസൗകര്യങ്ങളായ വാഹനപാർക്കിങ് അസൗകര്യം, കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളുവാനുള്ള ദേവാലയ പരിമിതി, അതിലുപരി, ദ്രവിച്ച് നിലം പതിക്കാറായ ചുമരുകളും മേൽക്കൂരയും പുതിയ ദേവാലയ നിർമ്മാണത്തിന് ഇടവകയേയും രൂപതയേയും നിർബന്ധിച്ച ഘടകങ്ങളാണ്.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

6 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago