
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ബലക്ഷയം കാരണം നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ അമലോത്ഭവ മാതാ ദേവാലയം പൊളിച്ച് തുടങ്ങി. പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ദേവാലയത്തിലെ ദിവ്യബലിയും ആരാധനകളും ഒരുമാസം മുൻപ് തന്നെ തൊട്ടടുത്ത കുരിശടിക്ക് സമീപത്തെ താല്‍ക്കാലിക ഷെഡിലേക്ക് മാറ്റിയിരുന്നു.
പളളിയുടെ നാല് തൂണുകളുള്‍പ്പെടെ മുക്കാല്‍ ശതമാനവും പൊളിച്ച് മാറ്റിക്കഴിഞ്ഞതായി ഇടവക വികാരി മോൺ.വി.പി ജോസ് അറിയിച്ചു. പളളി പൊളിക്കുമ്പോള്‍ പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉളളതിനാല്‍ ഇന്നലെ പുലര്‍ച്ചെ 2 മണിക്ക് മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. അതേ സമയം പഴയപളളി നിലനിര്‍ത്തികൊണ്ട് പുതിയപളളി സ്‌ഥാപിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികളെത്തിയിരുന്നു.
ദിവ്യബലിയും മറ്റ് പ്രാര്‍ഥനകളും താല്‍ക്കാലിക ഷെഡിലേക്ക് മാറ്റിയത് മുതല്‍ പ്രതിഷേധവുമായെത്തി ഇരുപതോളം വിശ്വാസികള്‍ ഇന്നലെ പളളി പൊളിക്കുന്നത് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് പോലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. എന്നാല്‍ പളളിപൊളിച്ച് പുതിയ പളളി പണിയുന്നതിന് പളളി അധികാരികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ച രേഖകളുള്‍പ്പെടെ പോലീസ് ഉദ്യോഗസ്‌ഥരെ പളളികമ്മറ്റി അംഗങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തി. തുടർന്ന്, സംഘര്‍ഷാവസ്‌ഥ ഉണ്ടാകാതിരിക്കാന്‍ തല്‍ക്കാലത്തേക്ക് പളളിപൊളിക്കുന്നത് നര്‍ത്തിവക്കാന്‍ ഉദ്യോഗസ്‌ഥര്‍ പളളികമ്മറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
നാല് വര്‍ഷം മുമ്പാണ് ബിള്‍ഡിംഗ് കമ്മറ്റിയും പാരിഷ് കൗണ്‍സിലും സംയുക്‌തമായി പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആലോചനകള്‍ ആരംഭിച്ചത്. നെയ്യാറ്റിൻകര രൂപതയുടെ ആസ്‌ഥാന ദേവാലയമാണ് കത്തീഡ്രൽ ദേവാലയം. അതുകൊണ്ട് തന്നെ, രൂപതയുടെ പ്രധാന പ്രോഗ്രാമുകൾക്ക് വേദിയാകേണ്ട സ്ഥലവും ഈ ദേവാലയമാണ്. എന്നാൽ നിലവിലെ അസൗകര്യങ്ങളായ വാഹനപാർക്കിങ് അസൗകര്യം, കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളുവാനുള്ള ദേവാലയ പരിമിതി, അതിലുപരി, ദ്രവിച്ച് നിലം പതിക്കാറായ ചുമരുകളും മേൽക്കൂരയും പുതിയ ദേവാലയ നിർമ്മാണത്തിന് ഇടവകയേയും രൂപതയേയും നിർബന്ധിച്ച ഘടകങ്ങളാണ്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.