
സ്വന്തം ലേഖകൻ
കൊച്ചി: വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാൻ കടപ്പെട്ടവരാണ് മാധ്യമപ്രവർത്തകരെന്ന് ബിഷപ് ജോസഫ് കരിയിൽ. കെ.ആർ.എൽ.സി.സി. ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
വാര്‍ത്തകള്‍ പലപ്പോഴും വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇങ്ങനെ വളച്ചൊടിച്ച വാർത്തകൾ പലയാവർത്തി അവർത്തിച്ചുകൊണ്ട്, അവ സത്യസന്ധമായ വർത്തകളാണെന്ന് പ്രചരിപ്പിക്കുന്ന രീതി അപകടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ, ഇങ്ങനെയുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യുന്ന ശൈലിയും പതിവായിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
പക്വതയാര്‍ന്ന വാര്‍ത്താവിതരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അതിനാൽ മാധ്യമങ്ങൾ, മാധ്യമ ധർമ്മത്തിനൊത്ത പക്വത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ് ഡോ. ജോസഫ് കരിയില്‍ കെ.ആർ.എൽ.സി.സിയുടെ വൈസ്‌ചെയര്‍മാനാണ്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.