
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ബലക്ഷയം കാരണം പൊളിച്ച് മാറ്റപെട്ട പളളിയുടെ സ്‌ഥാനത്ത് ഉടന്‍ പുതിയ ദേവാലയം പണിയുമെന്ന് നെയ്യാറ്റിന്‍കര രൂപതാ നേതൃത്വം വ്യക്‌തമാക്കി. ചിലരുടെ വ്യക്‌തി താല്‍പ്പര്യങ്ങളാണ് പളളി പൊളിക്കുതിന് എര്‍പ്പുണ്ടാക്കുന്നതെന്ന് വികാരി ജനറല്‍ മോൺ. ജി.ക്രിസ്‌തുദാസ് പറഞ്ഞു.
പളളികമ്മറ്റിയുടെയും ഇടവകയിലെ 99 ശതമാനം വിശ്വാസികളുടെയും തീരുമാനമാണ് പുതിയ പളളിവേണമെന്ന ആവശ്യം. അതിനാല്‍ തന്നെ മനോഹരമായ പുതിയ ദേവാലയം പണിയുന്നതിന് വേണ്ടിയുളള പരിശ്രമത്തിലാണ് ഇടവകാ വിശ്വാസികളും രൂപതാ നേതൃത്വവും. പുതിയ പളളിയുടെ ശിലാസ്‌ഥാപനം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ നിര്‍വ്വഹിക്കും.
റോഡിനഭിമുഖമായി രണ്ട് നിലകളിലായി 17000 ചതുരശ്ര അടിയിലെ ദേവാലയമാണ് പണിയുന്നത്. നിത്യാരാധന ചാപ്പലും വിശാലമായ ഹാളും വൈദികരുടെ ശവസംസ്‌കാരത്തിനുളള പ്രത്രേക സംവിധാനവും പുതിയ പളളിയിലുണ്ടാവും. കുരിശാകൃതിയിലുളള പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തിരുവനനന്തപുരം ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെഡിസണ്‍ കണ്‍സ്‌ട്രക്‌ഷനായിരിക്കും നിര്‍വ്വഹിക്കുക എന്ന് ഇടവക വികാരി മോൺ. വി.പി ജോസ് പറഞ്ഞു.
നെയ്യാറ്റിൻകര രൂപതയുടെ ആസ്‌ഥാന ദേവാലയമാണ് കത്തീഡ്രൽ ദേവാലയം. അതുകൊണ്ട് തന്നെ, രൂപതയുടെ പ്രധാന പ്രോഗ്രാമുകൾക്ക് വേദിയാകേണ്ട സ്ഥലവും ഈ ദേവാലയമാണ്. എന്നാൽ നിലവിലെ അസൗകര്യങ്ങളായ വാഹനപാർക്കിങ് അസൗകര്യം, കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളുവാനുള്ള ദേവാലയ പരിമിതി, അതിലുപരി, ദ്രവിച്ച് നിലം പതിക്കാറായ ചുമരുകളും മേൽക്കൂരയും പുതിയ ദേവാലയ നിർമ്മാണത്തിന് ഇടവകയേയും രൂപതയേയും നിർബന്ധിച്ച ഘടകങ്ങളാണെന്ന് ഇടവക കമ്മിറ്റിയും രൂപതാ നേതൃത്വവും വ്യക്തമാക്കുന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.