
മിക്ക. 7,14-15.18-20
മത്തായി. 12,46-50
“സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും”.
സ്‌നേഹമുള്ളവരെ, ക്രിസ്തു ഇന്ന് നമ്മോട് പറയുന്നു; നിങ്ങൾ പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റേണ്ടവർ ആകണമെന്ന്. അങ്ങനെ ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന സാധാരണ സംശയമാണ് “എന്താണ് പിതാവായ ദൈവത്തിന്റെ ഇഷ്ടം?” എന്നത്.
ക്രിസ്തു പലതവണയായി നമ്മോട് പറഞ്ഞിട്ടുണ്ട് എന്താണ് പിതാവായ ദൈവത്തിന്റെ ഇഷ്ടമെന്ന്. അതായത്, “ദൈവരാജ്യവും അവന്റെ നീതിയും അന്വേഷിക്കുക”. ക്രിസ്തു സത്യത്തിൽ ആ ദൈവരാജ്യന്റെയും അവന്റെ നീതിയുടെയും അന്വേഷണത്തിലായിരുന്നു. തന്റെ ജീവിതം തന്നെ വലിയൊരടയാളമാക്കിക്കൊണ്ട് ദൈവരാജ്യ അനുഭവം പകർന്നുകൊടുക്കുകയും, ദൈവനീതി സ്ഥാപിക്കുവാനുമുള്ള നിരന്തര പരിശ്രമത്തിലായിരുന്നു യേശു.
ദൈവരാജ്യ അനുഭവം പകർന്നുകൊടുക്കുകയും, ദൈവനീതി സ്ഥാപിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ്, സമൂഹത്തിലെ കപടതകൾക്കും അനീതിയ്ക്കും എതിരെ ശക്തമായ നിലപാടുകൾ യേശു കൈക്കൊണ്ടിരുന്നത്. “നിങ്ങളിൽ പാപം ചെയ്യാത്തവൻ അവളെ കല്ലെറിയട്ടെ” എന്നവാക്കുകളിൽ വിപ്ലവാത്മകമായ തീക്ഷ്ണതയുണ്ട്.
നമ്മുടെ ഇടങ്ങളിലും നീതി ഹനിക്കപ്പെടുമ്പോൾ, ക്ഷമയെന്ന ശീലം നമ്മെ വിട്ടകലുന്നതായി തോന്നി തുടങ്ങുമ്പോൾ മനസിലാക്കുക ദൈവരാജ്യം വിദൂര സ്വപ്നമായി മാറുന്നുവെന്ന്. ക്രിസ്തുവിനെപ്പോലെ നമ്മുടെ അനുദിന ജീവിതങ്ങളിൽ ദൈവരാജ്യ അനുഭവം മറ്റുള്ളവർക്ക് പകർന്നുകൊടുത്തതുകൊണ്ട്, ദൈവനീതിയ്ക്കുവേണ്ടി ശബ്ദമുയർത്തുന്ന ക്രിസ്തുനാഥന്റെ പ്രതിരൂപങ്ങളായി മാറുവാൻ ശ്രമിക്കാം, പ്രാർഥിക്കാം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.