
മിക്ക. 7,14-15.18-20
മത്തായി. 12,46-50
“സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും”.
സ്‌നേഹമുള്ളവരെ, ക്രിസ്തു ഇന്ന് നമ്മോട് പറയുന്നു; നിങ്ങൾ പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റേണ്ടവർ ആകണമെന്ന്. അങ്ങനെ ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന സാധാരണ സംശയമാണ് “എന്താണ് പിതാവായ ദൈവത്തിന്റെ ഇഷ്ടം?” എന്നത്.
ക്രിസ്തു പലതവണയായി നമ്മോട് പറഞ്ഞിട്ടുണ്ട് എന്താണ് പിതാവായ ദൈവത്തിന്റെ ഇഷ്ടമെന്ന്. അതായത്, “ദൈവരാജ്യവും അവന്റെ നീതിയും അന്വേഷിക്കുക”. ക്രിസ്തു സത്യത്തിൽ ആ ദൈവരാജ്യന്റെയും അവന്റെ നീതിയുടെയും അന്വേഷണത്തിലായിരുന്നു. തന്റെ ജീവിതം തന്നെ വലിയൊരടയാളമാക്കിക്കൊണ്ട് ദൈവരാജ്യ അനുഭവം പകർന്നുകൊടുക്കുകയും, ദൈവനീതി സ്ഥാപിക്കുവാനുമുള്ള നിരന്തര പരിശ്രമത്തിലായിരുന്നു യേശു.
ദൈവരാജ്യ അനുഭവം പകർന്നുകൊടുക്കുകയും, ദൈവനീതി സ്ഥാപിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ്, സമൂഹത്തിലെ കപടതകൾക്കും അനീതിയ്ക്കും എതിരെ ശക്തമായ നിലപാടുകൾ യേശു കൈക്കൊണ്ടിരുന്നത്. “നിങ്ങളിൽ പാപം ചെയ്യാത്തവൻ അവളെ കല്ലെറിയട്ടെ” എന്നവാക്കുകളിൽ വിപ്ലവാത്മകമായ തീക്ഷ്ണതയുണ്ട്.
നമ്മുടെ ഇടങ്ങളിലും നീതി ഹനിക്കപ്പെടുമ്പോൾ, ക്ഷമയെന്ന ശീലം നമ്മെ വിട്ടകലുന്നതായി തോന്നി തുടങ്ങുമ്പോൾ മനസിലാക്കുക ദൈവരാജ്യം വിദൂര സ്വപ്നമായി മാറുന്നുവെന്ന്. ക്രിസ്തുവിനെപ്പോലെ നമ്മുടെ അനുദിന ജീവിതങ്ങളിൽ ദൈവരാജ്യ അനുഭവം മറ്റുള്ളവർക്ക് പകർന്നുകൊടുത്തതുകൊണ്ട്, ദൈവനീതിയ്ക്കുവേണ്ടി ശബ്ദമുയർത്തുന്ന ക്രിസ്തുനാഥന്റെ പ്രതിരൂപങ്ങളായി മാറുവാൻ ശ്രമിക്കാം, പ്രാർഥിക്കാം.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.