
അനുരാജ്
മനാഗുവാ: നിക്കരാഗ്വയിലെ അപ്പസ്തോലിക് നുൻഷ്യോ, ആർച്ച്ബിഷപ്പ് വാൾഡിമാർ സ്റ്റെൻസിലവ്, എത്രയും പെട്ടെന്ന് രാജ്യത്ത് മൂന്നു മാസത്തോളമായി നടന്നു വരുന്ന കലാപത്തിന് അറുതി വരുത്തനുള്ള സമാധാന ശ്രമങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നു. ഇതിനോടകം തന്നെ പ്രസിഡൻറ് പക്ഷക്കാരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 360 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം നുൻഷ്യോ പുറത്തിറക്കിയ പ്രസ്താവനയിൽ രാജ്യം കടന്നുപോകുന്നത് ദുരന്തപൂര്ണമായ മുഹൂർത്തത്തിലൂടെ യാണെന്നും അതിൽതനിക്കുള്ള ഉത്കണ്ഠയും അറിയിച്ചിട്ടുണ്ട്. കൊല്ലുന്നതിലൂടെയോ ഇരയാക്കുന്നതിലൂടെയോ രാഷ്ട്രീയപരമായ വിഷമതകൾക്ക് പരിഹാരം കാണാൻ ഒരിക്കലും പറ്റില്ല എന്നും ഓര്മപെടുത്തുന്നുണ്ട്.
“ഈ പ്രശ്നത്തിൽ താനും മാർപാപ്പയും അതീവ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചുപോയവർക്കും അവരുടെ കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും ചെയുന്നു.”
“എത്രയും പെട്ടെന്ന് ഒരു താത്കാലിക യുദ്ധവിരാമ കരാറിൽ ഏർപ്പെടാൻ എൻ്റെ എല്ലാ മാനുഷികവും ആത്മീയവുമായ ശക്തി ഉപയോഗിച്ച്, ഞാൻ അപേക്ഷിക്കുന്നു. രാജ്യത്തെ പരിശുദ്ധ മാതാവിന്റെ പ്രത്യക സംരക്ഷണത്തിനും സഹായത്തിനുമായി സമർപ്പിക്കുന്നു.” അദ്ദേഹം കൂട്ടി ചേർത്തു.
നിക്കരാഗ്വയിലെ കത്തോലിക്കാ സഭയും ഒറ്റപ്പെട്ട ആക്രമങ്ങൾക്ക് ഇരയാകുന്നു. ജൂലായ് 9 ന് ആർച്ച്ബിഷപ് ലിയോ പോൾഡോ ബ്രെനസും , സഹായ മെത്രാൻ സിൽവിയോ ബെയ്‌സും പ്രൊ-ഗവൺമെന്റ് പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടിരുന്നു.
മറ്റൊരു ആക്രമണത്തിൽ ബിഷപ്പ് മാത്ത എസ്തെലി തലനാരിഴക്കാണ് കഴിഞ്ഞ ആഴ്ച രക്ഷപെട്ടത്.
ഈ ആക്രമങ്ങൾ പോലും വകവെക്കാതെയാണ് മാർപാപ്പയായുടെ പ്രചോദനത്താൽ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതും സന്ധി സംഭാഷണത്തിന് മുറവിളി കൂട്ടുന്നതും.
ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ആത്മാർത്ഥമായ ഇടപെടലുകളോ സംഭാഷണങ്ങളോ, ജനാധിപത്യത്തിലേക്കുള്ള എന്തെങ്കിലും തരത്തിലുള്ള പ്രവർത്തനമോ ഇല്ല എന്നും ബിഷപ്പ്മാർ കുറ്റപ്പെടുത്തുന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.