അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ജൂഡീഷ്യല്‍ വികാരിയായ ഡോ.സെല്‍വരാജനെ രൂപതയുടെ പുതിയ മോണ്‍സിഞ്ഞോറായും, രൂപതയുടെ ശുശ്രൂഷാ കോഡിനേറ്ററായി മോണ്‍.വി.പി ജോസിനെയും നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നിയമിച്ചു. രൂപതയുടെ 9 ശുശ്രൂഷ സമിതികളുടെ കോ-ഓഡിനേറ്ററായിട്ടാണ് മോണ്‍. വി.പി ജോസ് നിയമിതനായത്.
മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപെട്ട ഡോ.സെല്‍വരാജന്‍ നെയ്യാറ്റിന്‍കര റീജിയണല്‍ കോഡിനേറ്ററാവും. നിലവില്‍ വഹികുന്ന ജൂഡീഷ്യല്‍ വികാരി സ്ഥാനത്ത് ഡോ.സെല്‍വരാജന്‍ തുടരുകയും ചെയ്യും. വലിയവിള ഡി.എം സദനത്തില്‍ പരേതരായ ദാസന്‍ മുത്തമ്മ ദമ്പതികളുടെ 6 മക്കളില്‍ രണ്ടാമനാണ് ഡോ.സെല്‍വരാജന്‍. വലിയവിള ക്രിസ്തുരാജ ഇടവകാഗമായ ഡോ.സെല്‍വരാജന്‍ നിലവില്‍ ഓലത്താന്നി തിരുഹൃദയ ദേവാലയത്തിന്‍റെ വികാരിയാണ്. ഡോ.സെല്‍വരാജന്‍ 2000-ല്‍ ബെല്‍ജിയം ലൂവൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കാനോന്‍ നിയമത്തില്‍ ഡോക്റ്ററേറ്റ് നേടിയിരുന്നു. രൂപതാചാന്‍സിലര്‍, പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍, കോര്‍പ്പറേറ്റ് മാനേജര്‍ തുടങ്ങിയ നിലകളില്‍ ഡോ.സെല്‍വരാജന്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മോണ്‍.വി പി ജോസ് നിലവില്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ വികാരിയാണ്. ഇരുവരെയും രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും വികാരി ജനറല്‍ മോണ്‍. ക്രിസ്തുദാസും അഭിനന്ദിച്ചു. വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍റെറില്‍ നടന്ന പ്രെസ്ബിത്തേരിയത്തിലാണ് ബിഷപ് പ്രഖ്യാപനം നടത്തിയത്.
രൂപതാ ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍, നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. റൂഫസ് പയസലീന്‍, രൂപതാ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ജോണി കെ. ലോറന്‍സ്, സാബു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.