
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ പുതിയ മെത്രാനായി ഡോ. പോൾ ആന്റണി മുല്ലശേരി അഭിഷിക്തനായി. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.
ചടങ്ങുകൾക്ക് രൂപതാ മെത്രാനും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുമായ ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിച്ചു. പുനലൂർ രൂപതാ മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല എന്നിവർ സഹകാർമികരായി. കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ മെത്രാനുമായ ഡോ. സൂസൈപാക്യം അനുഗ്രഹപ്രഭാഷണം നടത്തി.
കത്തോലിക്കാ സഭയിലെ 30 മെത്രാന്മാരും 300-ൽപ്പരം വൈദികരും ദിവ്യബലി അർപ്പണത്തിലും തിരുകർമങ്ങളിലും പങ്കുചേർന്നു. തുടർന്ന് മെത്രാൻ പോൾ ആന്റണി മുല്ലശേരി നന്ദിയർപ്പിച്ച് പ്രസംഗിച്ചു.
ഏഷ്യയിലെ ആദ്യത്തെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലത്തിന്റെ നാലാമത്തെ തദ്ദേശീയ മെത്രാനാണ് ഡോ. പോൾ ആന്റണി മുല്ലശേരി. ബിഷപ് ജെറോം, ബിഷപ് ഡോ.ജോസഫ് ജി. ഫെർണാണ്ടസ്, ബിഷപ് ഡോ.സ്റ്റാൻലി റോമൻ എന്നിവരാണ് മുൻഗാമികൾ.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.