സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: ‘ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല, എങ്കിലും ചാക്കോയെ ഇല്ലാതാക്കിയതിൽ സുകുമാരക്കുറുപ്പിനോടും മറ്റെല്ലാ പ്രതികളോടും ഞങ്ങൾ ക്ഷമിക്കുന്നു, അതാണു ദൈവം ഞങ്ങൾക്കു കാണിച്ചുതന്ന വഴി…’ മുപ്പത്തിനാലു വർഷം മുൻപു തന്റെ ജീവിതം തകർക്കാൻ സുകുമാരക്കുറുപ്പിനു കൂട്ടുനിന്ന ഭാസ്കരൻപിള്ളയോടു ശാന്തമ്മ ചാക്കോ പറഞ്ഞു.
മൂന്നരപ്പതിറ്റാണ്ട് ഉള്ളിൽ ഭാരമായി നിന്ന മഞ്ഞുമല ഉരുകി വരുന്നതുപോലെ ഭാസ്കരൻപിള്ളയുടെ കണ്ണിൽ ഒരുതുള്ളി നീർ തിളങ്ങി. ‘വരുംവരാഴികൾ അറിയാത്ത കാലത്തു ചെയ്തുപോയതാണ്…’ പറഞ്ഞു പൂർത്തിയാക്കാൻ കഴിഞ്ഞില്ല ഭാസ്കരൻപിള്ളയ്ക്ക്. ചെയ്ത ക്രൂരതയോടു ക്ഷമിച്ചു ഭാസ്കരൻപിള്ളയ്ക്കു കൈകൊടുത്ത്, ‘നിങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കും’ എന്നു ശാന്തമ്മ ഉറപ്പു നൽകി.
‘ഞങ്ങൾ പ്രാർഥനയിലൂടെ പഠിച്ചത് ശത്രുവിനെ സ്നേഹിക്കാനാണ്, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല…’ ബൈബിൾ വാക്യങ്ങളിൽ നിന്നു കണ്ടെത്തിയ ക്ഷമയുടെ മാർഗം ചാക്കോയുടെ സഹോദരങ്ങളായ ജോൺസൺ, ആന്റണി, ജോസി എന്നിവർ ഭാസ്കരൻപിള്ളയോട് ആവർത്തിച്ചുപറഞ്ഞു.
മാധ്യമപ്രവർത്തകനായ കുര്യാക്കോസ് മുഖേന വീട്ടിലെത്തിയ യു.കെ. കേന്ദ്രമായ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കലിനോടാണു ശാന്തമ്മ ചാക്കോ, സുകുമാരക്കുറുപ്പിനോടും മറ്റു പ്രതികളോടും ക്ഷമിക്കാനും അവരെ നേരിൽക്കാണാനുമുള്ള ആഗ്രഹം അറിയിച്ചത്.
കോൺഗ്രസ് നേതാവ് എബി കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് നേതാവ് റ്റി.റ്റി. പാറയിൽ എന്നിവരിലൂടെ വിവരം രണ്ടാം പ്രതിയും സുകുമാരക്കുറുപ്പിന്റെ അടുത്തബന്ധുവുമായ ഭാസ്കരൻപിള്ളയെ അറിയിച്ചു. ഇന്നലെ, ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിനു സമീപം ഇരുകൂട്ടർക്കും തമ്മിൽ കണ്ടു സംസാരിക്കാൻ ഫാ.ജോർജ് പനയ്ക്കൽ അവസരമൊരുക്കി.
‘ചേട്ടനു വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നുണ്ട്, ഒരു വിധ ദേഷ്യമോ വിദ്വേഷമോ പരിഭവം പോലുമോ ഞങ്ങൾക്കില്ല…’ ചാക്കോയുടെ സഹോദരൻ ജോൺസൻ ഭാസ്കരൻപിള്ളയോടു പറഞ്ഞു. ശിക്ഷകഴിഞ്ഞു ജയിലിൽ നിന്നിറങ്ങിയതിനെക്കാൾ സന്തോഷം, ക്ഷമിച്ചു എന്ന ശാന്തമ്മയുടെ വാക്കുകൾക്കാണെന്നു ഭാസ്കരൻപിള്ള.
ഫാ.ജോർജ് പനയ്ക്കൽ പറയുന്നു: സുകുമാരക്കുറുപ്പും കൂട്ടരും ചെയ്ത ക്രൂരതയുടെ വലിയ ദുഃഖം പ്രാർഥനയിലൂടെയാണു ശാന്തമ്മയും കുടുംബവും ഇല്ലാതാക്കിയത്. ജയിൽ ശിക്ഷ കഴിഞ്ഞു നിരാശയിലും ദുഃഖത്തിലുമായിരുന്ന ഭാസ്കരൻപിള്ളയ്ക്കും കുടുംബത്തിനും തങ്ങൾ നേടിയ ശാന്തിയും സമാധാനവും അവർ പകർന്നു നൽകുകയാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.