
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജെലന്ധർ ബിഷപ്പിനെ സംബന്ധിച്ച വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കുകയാണ് ആർച്ച്ബിഷപ്പ് സൂസപാക്യം. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയായിരുന്നു ബിഷപ്പ്.
ജെലന്ധർ ബിഷപ്പിനെ സംബന്ധിച്ച വിഷയവും, അഞ്ചു വൈദികരെ സംബന്ധിച്ച വിഷയവും സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയിരിക്കുകയാണ്. സഭയ്ക്കുള്ളിൽ സംഭവിച്ചിരിക്കുന്ന വീഴ്ചയാണ് ഇത് എന്നതിൽ സംശയമില്ല. ഇവയെ ന്യായികരിക്കുവാൻ ഒരാൾക്കും സാധിക്കില്ല. എന്നാൽ, സഭാ വിശ്വാസികളെക്കാളധികം ഈ അവസരം മുതലെടുത്തിരിക്കുന്നത് ക്രൈസ്തവ വിരുദ്ധരാണ് എന്നതും സംശയമില്ലാത്ത കാര്യമാണ്. സഭയിൽ നന്മയുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന വലിയൊരു കൂട്ടം വിശ്വാസികളും, സഭയെ തകർക്കാൻ ശ്രമിക്കുന്ന തല്പരകക്ഷികളുടെ വലയിൽ വീണുപോകുന്നു എന്നത് സോഷ്യൽ മീഡിയയിൽ വ്യക്തവുമാണ്.
വിശ്വാസികളോട് ജെലന്ധർ ബിഷപ്പിനെ സംബന്ധിച്ച വിഷയത്തെപ്പറ്റി സഭയുടെ വ്യക്തവും കൃത്യവുമായ നിലപാട് ആർച്ച്ബിഷപ്പ് സൂസപാക്യം നൽകുന്നുണ്ട്. പിതാവിന്റെ വാക്കുകൾ ഇങ്ങനെ: “ജലന്തർ ബിഷപ്പും കന്യാസ്ത്രീയുമായുള്ള സംഘർഷമാണത് – ആരോ ഒരാൾ കള്ളം പറയുകയാണ്. അത് യാഥാർത്ഥ്യമാണ്. ഒരു സംശയവുമില്ല. സഭയ്ക്കുള്ളിൽ തെറ്റുകളുണ്ട് എന്നുള്ളതിന് തെളിവാണിത്. അത് സഭയ്ക്ക് വലിയ നാടക്കേടും ഉണ്ടാക്കുന്നുണ്ട്. ഒരു കുടുംബം ആയതിനാൽ അതിന്റെ നാണക്കേട് ഞങ്ങളും സഹിക്കുന്നുണ്ട്”.
ദയവായി, വ്യക്തത ആത്മാർമായി ആഗ്രഹിക്കുന്നവർ, സഭയുടെ വളർച്ച ലക്ഷ്യമാക്കുന്നവർ ആർച്ച്ബിഷപ്പ് സൂസപാക്യത്തിന്റെ വാക്കുകൾ വീഡിയോയിൽ കേൾക്കുക. ഇതാണ് കത്തോലിക്കാ സഭയുടെ നിലപാട്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.