Categories: Diocese

ചില അജപാലന നിർദ്ദേശങ്ങളുമായി നെയ്യാറ്റിൻകര രൂപത

ചില അജപാലന നിർദ്ദേശങ്ങളുമായി നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാമെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് തന്റെ രൂപതയിലെ ഇടവക വികാരിമാരുടെ ശ്രദ്ധയ്ക്കായി നൽകിയ ചില അജപാലന കാര്യങ്ങൾ വളരെയേറെ പ്രസക്തമാണ് ഇന്ന്. ഏറെ പ്രത്യേകിച്ച്, ഇന്നിന്റെ പശ്ചാത്തലത്തിൽ, കത്തോലിക്കരും അകത്തോലിക്കരും ക്രൈസ്തവരും അക്രൈസ്തവരും പരസ്പരം കൈകോർത്ത് ജീവിക്കുന്ന ചുറ്റുപാടിൽ, വൈദീകരായ നാം നിസംഗത വെടിയണമെന്ന ആഹ്വാനം കൂടിയാണ് ഈ സർക്കുലർ.

ബിഷപ്പ് വിൻസെന്റ് സാമുവൽ വളരെ വ്യക്തമായി പറയുന്നു; ഒരു കുടുംബത്തിൽ തന്നെ കത്തോലിക്കരും അകത്തോലിക്കരും, ക്രൈസ്തവരും അക്രൈസ്തവരും, ഒന്നിച്ചു ജീവിക്കുന്ന സാഹചര്യങ്ങൾ ധാരാളമുണ്ട് നമ്മുടെ രൂപതയിൽ. അതുകൊണ്ട് തന്നെ, നമ്മുടെ അജപാലന ദൗത്യനിർവഹണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും പ്രതേകം പരിഗണിക്കുകയും ചെയ്തേ മതിയാവൂ.

പ്രധാനമായും ഏഴു കാര്യങ്ങളിലേക്കാണ് വൈദികരുടെ പ്രതേക ശ്രദ്ധ ആവശ്യപ്പെടുന്നത്:

1) ഒരു വ്യക്തി ജ്ഞാനസ്നാനമില്ലാതെ മരിക്കുകയും എന്നാൽ ആ കുടുംബത്തിലെ മറ്റുള്ളവർ (ആരെങ്കിലും) സജീവ കത്തോലിക്കാ വിശ്വാസം പാലിക്കുകയും ചെയ്യുന്നുവെങ്കിൽ ആ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടാൽ ദിവ്യബലിയില്ലാതെ ശവസംസ്കാര ശുശ്രുഷകൾ ചെയ്തുകൊടുക്കേണ്ടതാണ്. അതുപോലെ, മരിച്ചതിന്റെ അഞ്ചാം ദിവസമോ ഏഴാം ദിവസമോ വാർഷികത്തിലോ അവർ ആവശ്യപ്പെട്ടാൽ ദിവ്യബലിയും, കല്ലറ ആശീർവാദ പ്രാർത്ഥനയും ചെയ്തുകൊടുക്കേണ്ടതാണ്.

2) കത്തോലിക്കാ കുടുംബങ്ങളിൽ രോഗികളായി കഴിയുന്നവർക്ക്, ജ്ഞാനസ്നാനമില്ലെങ്കിലും അവിടെ പോയി പ്രാർഥിക്കുകയും അവർക്ക് വേണ്ട ആത്മീയ പിന്തുണ കൊടുക്കുകയും ചെയ്യേണ്ടതാണ്.

3) ജ്ഞാനസ്നാനം ഇല്ലാതെ രോഗികളായി കഴിയുന്നവർക്ക് വിശ്വാസചൈതന്യം പകർന്നുകൊടുക്കുകയും, ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും, ആവശ്യപ്പെട്ടാൽ ജ്ഞാനസ്നാനം ഉൾപ്പെടെയുള്ള കൗദാശിക ശുശ്രുഷകൾ ചെയ്തു കൊടുക്കേണ്ടതുമാണ്.

4) ഇടവക അംഗങ്ങളായ കിടരോഗികൾക്ക് മാസത്തിൽ ഒരിക്കലെങ്കിലും, അവർ ആവശ്യപ്പെട്ടില്ലെങ്കിലും പരിശുദ്ധ കുർബാന ഒരുക്കത്തോടെ നൽകേണ്ടതാണ്.

5) എല്ലാ വൈദികരും വർഷത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ഇടവകയിലെ ഭവനങ്ങളിൽ സന്ദർശനം നടത്തുകയും, തിരുഹൃദയ പ്രതിഷ്‌ഠ നവീകരിക്കേണ്ടതുമാണ്.

6) ബി.സി.സി. യൂണിറ്റ് യോഗങ്ങളിൽ ഇടവക വികാരിമാർ സമയാസമയം മുടക്കം കൂടാതെ പങ്കെടുത്ത് ബി.സി.സി. കളെയും അവയുടെ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തേണ്ടതാണ്.

7) ഇടവക അതിർത്തിയിലെ ഇതരമതസ്‌ഥർ മരിക്കുമ്പോഴോ, അവർക്ക് ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുമ്പോഴോ അവരെ സന്ദർശിച്ച് ആശ്വസിപ്പിക്കുന്നത് വളരെ വലിയ മനോഗുണ പ്രവൃത്തിയും മാനവ സാഹോദര്യത്തിന്റെ സാക്ഷ്യവുമാണ്. അതിനാൽ സ്നേഹപൂർവ്വം ഇങ്ങനെ ചെയ്യുന്നത് അത്യാവശ്യമായ കാര്യമാണ്.

ഈ സർക്കുലറിലൂടെയുള്ള ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ ആഹ്വാനങ്ങൾ സഭയ്ക്ക് പുത്തനുണർവ് സമ്മാനിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

6 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago