
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ഗോളിയാർ രൂപതയുടെ സമുന്നത ഇടയനായിരുന്ന റൈറ്റ്. റവ. ഡോ. തോമസ് തെന്നാട്ടിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആ രൂപതയിലെ വൈദീകർക്കും സന്യസ്തർക്കും അല്മായർക്കുമായി എഴുതിയ കത്തിലാണ് നെയ്യാറ്റിൻകര രൂപതാ മെത്രാൻ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ, അതിന്റെ അജപാലന പങ്കാളിയായ നെയ്യാറ്റിൻകര രൂപതാ വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പേരിലുള്ള അനുശോചനം ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ കുലീന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന തോമസ് പിതാവിന്റെ ആകസ്മികമായ നിര്യാണം വല്ലാത്ത നടുക്കവും അതീവ ദുഖവുമാണ് അദ്ദേഹത്തെ അറിയുന്നവരിലും, അദ്ദേഹം അംഗമായിരുന്ന പള്ളോട്ടൈയിൻ സഭാസമൂഹത്തിനും ഉണ്ടാക്കിയത് എന്നും, വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് ഗോളിയാർ രൂപതയുടെ ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവും സാംസ്കാരികവും സാമൂഹികവുമായ മണ്ഡലങ്ങളിൽ അസാമാന്യ അഭിവൃത്തിയും അദ്ദേഹത്തിന് സൃഷ്ടിക്കാൻ സാധിച്ചെന്നും മെത്രാൻ ഓർമിച്ചു.
8-01-2017 മുതൽ 14-12-2018 വരെയുള്ള പിതാവിന്റെ സ്വർണ്ണലിപികളിൽ എഴുതാൻ പോന്ന രൂപതയ്ക്ക് വേണ്ടിയുള്ള ഹ്രസ്വകാല നേതൃത്വവും, നാല്പതുവർഷക്കാലം അജപാലന രംഗത്തുള്ള തന്റെ ഫലവത്തായ അക്ഷീണ പ്രവർത്തനങ്ങളും അനുഭവിച്ചവർ അദ്ദേഹത്തെ സ്നേഹത്തോടും കൃതജ്ഞതയോടും കൂടെ സദാകാലം ഓർമിക്കുമെന്നും മെത്രാൻ കൂട്ടിച്ചേർത്തു.
നെയ്യാറ്റിൻകര രൂപതയെ പ്രതിനിധീകരിച്ച് വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസും വൈദീക സെനറ്റ് സെക്രട്ടറി ഫാ.ബിനുവും രൂപത അജപാലന സമിതി സെക്രട്ടറി ശ്രീ. നേശനും ഗ്വാളിയാർ നടക്കുന്ന സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.