
സ്വന്തം ലേഖകൻ
ഗ്വാളിയാർ: കാറപകടത്തിൽ മരണമടഞ്ഞ ഗ്വാളിയാർ ബിഷപ്പ് തോമസ് തെന്നാട്ട് SAC യുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11.00 മണിക്ക് ഗ്വാളിയാറെ സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടക്കും. നെയ്യാറ്റിൻകര രൂപതയുടെ പ്രതിനിധികളായി വികാരി ജെനറൽ മോൺ.ജി.ക്രിസ്തുദാസ്, വൈദീക സെനറ്റ് സെക്രട്ടറി ഫാ.ബിനു ടി., രൂപതാ അജപാലന സമിതി സെക്രട്ടറി ശ്രീ.നേശൻ എന്നിവർ പങ്കെടുക്കും.
ബിഷപ്പിന്റെ സംസ്കാര ശുശ്രൂഷകൾക്ക് മോസ്റ്റ് റവ. ലിയോ കോർണേലിയോ SVD, ഭോപ്പാൽ ആർച്ബിഷപ്പ്; മോസ്റ്റ് റവ. ആൽബർട്ട് ഡി’സൂസ, ആഗ്ര ആർച്ച്ബിഷപ്; മാർ മാത്യു മൂലക്കാട്ട് O.S.B., കോട്ടയം മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്; മോസ്റ്റ് റവ. ജോസഫ് കൈതത്തറ, ഗ്വാളിയാർ ബിഷപ്പ് എമിരറ്റസ്; റവ. ഫാ. വര്ഗീസ് പുല്ലൻ SAC, പ്രൊവിൻഷ്യൽ റെക്ടർ; മോസ്റ്റ് റവ. പീറ്റർ പാറപ്പുള്ളിൽ, ഝാൻസി ബിഷപ്പ്; മോസ്റ്റ് റവ. അനിൽ ജോസഫ് തോമസ് കൂട്ടോ, ആർച്ച്ബിഷപ് തുടങ്ങിയവർ നേതൃത്വം നൽകും.
രൂപതയുടെ ഷെയോപൂറുള്ള സെന്റ് പയസ് സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് മെത്രാസന മന്ദിരത്തിലേയ്ക്ക് മടങ്ങവേ ആയിരുന്നു അപകടം. ഈ അപകടത്തിലൂടെ പള്ളോട്യൻ സഭയ്ക്കും ഗ്വാളിയാർ രൂപതയ്ക്കും വലിയ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്.
ബിഷപ്പ് തോമസ് തെന്നാട്ട് കോട്ടയം അതിരൂപതയിലെ കൂടല്ലൂരില്‍ 1953 നവംബർ 26 – ന് ജനിച്ചു. അദ്ദേഹം പള്ളോട്ടൈന്‍ സമൂഹത്തില്‍ ചേരുകയും 1978 ഒക്ടോബര്‍ 21 – ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. സഹവികാരി, വികാരി, ഹൈദ്രാബാദ് അതിരൂപതയുടെ കുടുംബത്തിനും അല്മായര്‍ക്കും വേണ്ടിയുള്ള സമിതിയുടെ കാര്യദര്‍ശി തുടങ്ങിയ സേവനങ്ങള്‍ അനുഷ്ഠിച്ച അദ്ദേഹം 2017 ജനുവരി 8 – നാണ് ഗ്വോളിയോര്‍ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.