
ജോസ് മാർട്ടിൻ
മെൽബൺ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്‌ടോറിയയിൽ പാർലമെന്റ് നടപടികൾ ആരംഭിക്കുംമുമ്പ് ചൊല്ലുന്ന ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന കർതൃപ്രാർത്ഥന നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിരോധം ശക്തമാക്കി വിശ്വാസ സമൂഹം. ഓഗസ്റ്റ് നാലിന് പ്രമേയം അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അതിനെതിരായ പ്രതിരോധം വ്യാപകമാക്കാൻ ഇ-മെയിൽ ക്യാംപെയിനുകൾ ആരംഭിച്ചു, കർതൃ പ്രാർത്ഥന നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ പാർലമെന്റ് അംഗംകൂടിയായ സ്റ്റെഫ് റയാൻ രംഗത്തുണ്ട്.
1918 മുതൽ പാർലമെന്ററി നടപടികളുടെ ഭാഗമാണ് ക്രിസ്തുനാഥൻ പഠിപ്പിച്ച, ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥനയോടെ ആരംഭിക്കുന്ന പതിവിന് വിക്‌ടോറിയയിൽ പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, നോർത്തേൺ മെട്രോപൊളിറ്റനിൽനിന്നുള്ള പാർലമെന്റ് അംഗം ഫിയോണ പാറ്റൻ രംഗത്തുവരികയായിരുന്നു. കർതൃപ്രാർത്ഥനയ്ക്ക് പകരം, മൗന പ്രാർത്ഥന ഏർപ്പെടുത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് പാർലമെന്റിലെ പ്രാർത്ഥന. ഇതരമതസ്ഥരെ പൂർണ്ണമനസോടെ ഉൾക്കൊള്ളുമ്പോഴും രാജ്യത്തിന്റെ പാരമ്പര്യത്തെ എന്തിന് അകറ്റിനിർത്തണമെന്ന് വിക്ടോറിയയിലെ ക്രൈസ്തവ സംഘടനകൾ ചോദിക്കുന്നു.
കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങൾ നടപ്പാക്കാൻ ഒരു വലിയ വിഭാഗം ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പാറ്റേഴ്‌സണിന്റെ നീക്കം ‘തന്നിഷ്ടപ്രകാരമുള്ള വിനോദം’ മാത്രമാണെന്നും വിശേഷിപ്പിച്ച സ്റ്റെഫ് റയാൻ, കർതൃപ്രാർത്ഥനയ്ക്ക് പാർലമെന്റിലുള്ള പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.
സമൂഹം അഭിമുഖീകരിക്കുന്ന യഥാർത്ഥ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുപകരം കർതൃപ്രാർത്ഥന നീക്കം ചെയ്യുന്നതിനായി അവർ സമയം ചെലവഴിക്കുന്നത് ഖേദകരമാണെന്നും പാർലമെന്റിൽ ഓരോ ദിനവും ധ്യാനാത്മകമായി ആരംഭിക്കാനുള്ള അവസരമാണ് കർതൃപ്രാർത്ഥന നിയമസഭാംഗങ്ങൾക്ക് നൽകുന്നതെന്നും സ്റ്റെഫ് റയാൻ പറഞ്ഞു.
അതോടൊപ്പം വിക്ടോറിയയിലെ സംസ്ഥാന പാർലമെന്റിൽ നടക്കുന്ന ഈ നീക്കം ദേശീയതലത്തിലേക്കും വ്യാപിക്കുമെന്ന സൂചനകൾ മുന്നിൽക്കണ്ട് വിവിധ ക്രൈസ്തവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ക്രിസ്ത്യൻ സംഘടനയായ ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ.) ഇ-മെയിൽ ക്യാംപെയിന് തുടക്കം കുറിച്ചു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.