
ജോസ് മാർട്ടിൻ
മെൽബൺ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്‌ടോറിയയിൽ പാർലമെന്റ് നടപടികൾ ആരംഭിക്കുംമുമ്പ് ചൊല്ലുന്ന ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന കർതൃപ്രാർത്ഥന നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിരോധം ശക്തമാക്കി വിശ്വാസ സമൂഹം. ഓഗസ്റ്റ് നാലിന് പ്രമേയം അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അതിനെതിരായ പ്രതിരോധം വ്യാപകമാക്കാൻ ഇ-മെയിൽ ക്യാംപെയിനുകൾ ആരംഭിച്ചു, കർതൃ പ്രാർത്ഥന നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ പാർലമെന്റ് അംഗംകൂടിയായ സ്റ്റെഫ് റയാൻ രംഗത്തുണ്ട്.
1918 മുതൽ പാർലമെന്ററി നടപടികളുടെ ഭാഗമാണ് ക്രിസ്തുനാഥൻ പഠിപ്പിച്ച, ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥനയോടെ ആരംഭിക്കുന്ന പതിവിന് വിക്‌ടോറിയയിൽ പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, നോർത്തേൺ മെട്രോപൊളിറ്റനിൽനിന്നുള്ള പാർലമെന്റ് അംഗം ഫിയോണ പാറ്റൻ രംഗത്തുവരികയായിരുന്നു. കർതൃപ്രാർത്ഥനയ്ക്ക് പകരം, മൗന പ്രാർത്ഥന ഏർപ്പെടുത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് പാർലമെന്റിലെ പ്രാർത്ഥന. ഇതരമതസ്ഥരെ പൂർണ്ണമനസോടെ ഉൾക്കൊള്ളുമ്പോഴും രാജ്യത്തിന്റെ പാരമ്പര്യത്തെ എന്തിന് അകറ്റിനിർത്തണമെന്ന് വിക്ടോറിയയിലെ ക്രൈസ്തവ സംഘടനകൾ ചോദിക്കുന്നു.
കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങൾ നടപ്പാക്കാൻ ഒരു വലിയ വിഭാഗം ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പാറ്റേഴ്‌സണിന്റെ നീക്കം ‘തന്നിഷ്ടപ്രകാരമുള്ള വിനോദം’ മാത്രമാണെന്നും വിശേഷിപ്പിച്ച സ്റ്റെഫ് റയാൻ, കർതൃപ്രാർത്ഥനയ്ക്ക് പാർലമെന്റിലുള്ള പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.
സമൂഹം അഭിമുഖീകരിക്കുന്ന യഥാർത്ഥ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുപകരം കർതൃപ്രാർത്ഥന നീക്കം ചെയ്യുന്നതിനായി അവർ സമയം ചെലവഴിക്കുന്നത് ഖേദകരമാണെന്നും പാർലമെന്റിൽ ഓരോ ദിനവും ധ്യാനാത്മകമായി ആരംഭിക്കാനുള്ള അവസരമാണ് കർതൃപ്രാർത്ഥന നിയമസഭാംഗങ്ങൾക്ക് നൽകുന്നതെന്നും സ്റ്റെഫ് റയാൻ പറഞ്ഞു.
അതോടൊപ്പം വിക്ടോറിയയിലെ സംസ്ഥാന പാർലമെന്റിൽ നടക്കുന്ന ഈ നീക്കം ദേശീയതലത്തിലേക്കും വ്യാപിക്കുമെന്ന സൂചനകൾ മുന്നിൽക്കണ്ട് വിവിധ ക്രൈസ്തവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ക്രിസ്ത്യൻ സംഘടനയായ ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ.) ഇ-മെയിൽ ക്യാംപെയിന് തുടക്കം കുറിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.