
മോസ്ക്കോ: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു എന്നുപറഞ്ഞുകൊണ്ട് റഷ്യയുടെ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ക്രൈസ്തവ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെ അടിസ്ഥാനം, ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ച ക്രൈസ്തവ വിശ്വാസമാണെന്നതിൽ സംശയമില്ലെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ പുരോഗതിയുടേയും, വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ ഉന്നതിയുടേയും പിന്നിൽ ക്രൈസ്തവ വിശ്വാസമായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റഷ്യയുടെ മാമ്മോദീസ’ എന്ന സംഭവമാണ് എല്ലാത്തിനും തുടക്കം. 988-ല്‍ മഹാനായ വ്ലാഡിമിര്‍ രാജാവ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് മാമ്മോദീസ സ്വീകരിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ കുടുംബത്തെയും മാമ്മോദീസ സ്വീകരിക്കുവാൻ പ്രേരിപ്പിച്ചു. തുടർന്ന്, വിജാതീയ നഗരമായിരുന്ന ‘കിവാന്‍ റൂസ്’ എന്നറിയപ്പെട്ടിരുന്ന കീവിനെ ക്രൈസ്തവ വിശ്വാസവുമായി പരിചയപ്പെടുത്തി. ഈ സംഭവമാണ് ‘റഷ്യയുടെ മാമ്മോദീസ’ എറിയപ്പെടുന്നത്.
ക്രെംലിന്‍ കൊട്ടാരത്തിനു പുറത്ത് ‘വ്ലാഡിമിര്‍ രാജാവി’ന്റെ പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു ശനിയാഴ്ച വാര്‍ഷികാഘോഷം നടത്തിയത്. ധാരാളം പുരോഹിതരും വിശ്വാസികളുമുള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
കമ്മ്യൂണിസത്തിന്റെ പതനം, വീണ്ടും റഷ്യയിൽ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തെഴുന്നേൽക്കുന്നതിന് കാരണമായിട്ടുണ്ട്. ഓര്‍ത്തഡോക്സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് പരിഭാഗവും. സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവൻ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് പുടിന്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.