
മോസ്ക്കോ: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു എന്നുപറഞ്ഞുകൊണ്ട് റഷ്യയുടെ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ക്രൈസ്തവ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെ അടിസ്ഥാനം, ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ച ക്രൈസ്തവ വിശ്വാസമാണെന്നതിൽ സംശയമില്ലെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ പുരോഗതിയുടേയും, വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ ഉന്നതിയുടേയും പിന്നിൽ ക്രൈസ്തവ വിശ്വാസമായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റഷ്യയുടെ മാമ്മോദീസ’ എന്ന സംഭവമാണ് എല്ലാത്തിനും തുടക്കം. 988-ല്‍ മഹാനായ വ്ലാഡിമിര്‍ രാജാവ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് മാമ്മോദീസ സ്വീകരിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ കുടുംബത്തെയും മാമ്മോദീസ സ്വീകരിക്കുവാൻ പ്രേരിപ്പിച്ചു. തുടർന്ന്, വിജാതീയ നഗരമായിരുന്ന ‘കിവാന്‍ റൂസ്’ എന്നറിയപ്പെട്ടിരുന്ന കീവിനെ ക്രൈസ്തവ വിശ്വാസവുമായി പരിചയപ്പെടുത്തി. ഈ സംഭവമാണ് ‘റഷ്യയുടെ മാമ്മോദീസ’ എറിയപ്പെടുന്നത്.
ക്രെംലിന്‍ കൊട്ടാരത്തിനു പുറത്ത് ‘വ്ലാഡിമിര്‍ രാജാവി’ന്റെ പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു ശനിയാഴ്ച വാര്‍ഷികാഘോഷം നടത്തിയത്. ധാരാളം പുരോഹിതരും വിശ്വാസികളുമുള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
കമ്മ്യൂണിസത്തിന്റെ പതനം, വീണ്ടും റഷ്യയിൽ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തെഴുന്നേൽക്കുന്നതിന് കാരണമായിട്ടുണ്ട്. ഓര്‍ത്തഡോക്സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് പരിഭാഗവും. സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവൻ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് പുടിന്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.