ജോസ് മാർട്ടിൻ
കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു കൊണ്ടുള്ള പേപ്പൽ ബുള (21/50/22/IN) കോഴിക്കോട് മെത്രാസന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഏപ്രിൽ 14 ഇന്ത്യൻ സമയം 3.30- ന് തലശേരി ബിഷപ്പ് മാര്‍ജോസഫ് പാംപ്ലാനി വായിച്ചു. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയുടെ സാമന്ത രൂപതകൾ.
കേരളത്തിൽ റോമൻ കത്തോലിക്കാ സഭക്ക് നിലവിൽ രണ്ട് അതിരൂപതകളാണ് ഉള്ളത് ( വരാപ്പുഴ അതിരൂപതയും, തിരുവനന്തപുരം അതിരൂപത) ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കോഴിക്കോട് പ്രദേശത്തെ മംഗലാപുരം രൂപതയിൽ നിന്ന് വേർപെടുത്തി,മൈസൂർ രൂപതയുടെ കീഴിലുണ്ടായിരുന്ന വയനാട് താലൂക്ക് കൂടി ചേർത്തുകൊണ്ട്, 1923 ജൂൺ 12-ന് പോപ്പ് പയസ് പതിനൊന്നാമൻ ഇന്ത്യയുടെ 25-ാമത് രൂപതയായി കോഴിക്കോട് രൂപത സ്ഥാപിച്ചു.
12,505 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കോഴിക്കോട്. രൂപത വടക്ക് കണ്ണൂരും, കിഴക്ക് വയനാടും, തെക്ക് മലപ്പുറവും, പടിഞ്ഞാറ് അറബിക്കടലും അതിർത്തികളായി വ്യാപിച്ചു കിടക്കുന്നു.
2002 മെയ് 19 ന് തൃശൂര്‍ മാള സ്വദേശിയായ റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി പരിശുദ്ധ സിംഹാസനം നിയമിച്ചു. 2012 ജൂൺ 10 ന് ബിഷപ്പ് വർഗീസ് ചക്കാലക്കൽ രൂപതയുടെ ഭരണം ഏറ്റെടുത്തു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.