
സ്വന്തം ലേഖകൻ
കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികനായ ഫാ.പോള്‍ മാബ്ര നിര്യാതനായി 83 വയസായിരുന്നു. സംസ്‌കാരശുശ്രൂഷകള്‍ 24ന് ശനിയാഴ്ച വൈകീട്ട് 3 മണിക്ക് അച്ചന്റെ സഹോദരന്‍ ജോസഫിന്റെ കോട്ടുവള്ളിയിലുള്ള വസതിയില്‍ ആരംഭിക്കും. തുടർന്ന്, 4 മണിക്ക് കോട്ടുവള്ളി സെന്റ് സെബാസ്ത്യൻസ് ദേവാലയത്തില്‍ വച്ച് നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ബിഷപ്പ് ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികത്വം നൽകും.
1963 മാര്‍ച്ച് 19ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
വല്ലാര്‍പാടം പരിശുദ്ധാരൂപിയുടെ ബസിലിക്ക, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കകളിലും; കുഞ്ഞിത്തൈ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, കാര മൗണ്ട് കാര്‍മല്‍, വടുതല സെന്റ് ആന്റണീസ്, ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ്, മൂത്തേടം സെന്റ് മേരി മാഗ്ദലിന്‍, ചാത്തനാട് സെന്റ് വിന്‍സെന്റ് ഫെറര്‍, തുരുത്തൂര്‍ സെന്റ് തോമസ്, ചെറുവൈപ്പ് അമലോത്ഭവമാതാ, അരിപ്പാലം സേക്രഡ് ഹാര്‍ട്ട്, എറിയാട് ഫാത്തിമമാതാ തുടങ്ങിയ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. കൂടാതെ, മൂത്തേടം പി.എസ്.ഹോസ്പിറ്റല്‍ ഡയറക്ടറായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
2011 മുതല്‍ വടക്കന്‍പറവൂര്‍ ജൂബിലിഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു.
കോട്ടുവള്ളി പരേതരായ മാബ്ര വര്‍ക്കിയും, മറിയവുമാണ് മാതാപിതാക്കള്‍. ജോസഫ്, മൈക്കിള്‍, പരേതരായ ബ്രിജിത്ത, കൊച്ചുമറിയം, ദേവസി, ആന്റണി എന്നിവര്‍ സഹോദരങ്ങളാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.