ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയുടെ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി കെ.സി.വൈ.എം. കൊച്ചി രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആദ്യ സാന്തക്രൂസ് പള്ളിയുടെ ഭാഗമായി നിലകൊള്ളുന്ന കല്ലുകൾക്ക് മുന്നിൽ യുവജനങ്ങൾ സംഘടിച്ചു. ഇന്ത്യയിൽ പാശ്ചാത്യ രീതിയിൽ നിർമ്മിച്ചതിൽ ആദ്യത്തെ ദേവാലങ്ങളിൽ ഇന്ന് മണ്ണിന് മുകളിൽ അവശേഷിക്കുന്നത് രണ്ട് തൂണുകൾ മാത്രമാണ്.
രൂപത പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച ചടങ്ങ് കൊച്ചി എം.എൽ.എ. ശ്രീ കെ.ജെ.മാക്സി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, രൂപത ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശേരി, ഫാ.സനീഷ് പുളിക്കപറമ്പിൽ, മുൻ രൂപത പ്രസിഡന്റ്‌മാരായ ലിനു തോമസ്, ജോസ് പള്ളിപ്പാടൻ,ആൻസിൽ ആന്റണി,തോബിത പിറ്റി, ടൈറ്റസ് വിജെ, ടിഫി ഫ്രാൻസിസ്,ഡാൽവിൻ ഡിസിൽവ എന്നിവർ സംസാരിച്ചു.
ചരിത്രം ഇങ്ങനെ: 1506-ൽ പോർച്ചുഗീസുകാർ നിർമ്മിക്കുകയും, 1663-ൽ ഡച്ചുകാർ തങ്ങളുടെ ആയുധപുരകളാക്കാൻ ഭാഗീകമായി നശിപ്പിക്കുകയും,1795-ൽ ബ്രിട്ടീഷ്കാർ പൂർണ്ണമായും തകർക്കുകയും ചെയ്ത സാന്താക്രൂസ് ദേവാലത്തിന്റെ ഭാഗമാണ് അവശേഷിക്കുന്ന തൂണുകൾ.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.