ജോസ് മാർട്ടിൻ
ആലപ്പുഴ: പാർശ്വവൽക്കരിക്കപ്പെട്ട തീരദേശ ജനതയുടെ ശബ്ദമായിരുന്ന ലാൽ കോയിൽപ്പറമ്പിൽ അന്തരിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഒന്നര ദശാബ്ദത്തോളം പോരാട്ടം നടത്തി നിരവധി സമരങ്ങൾ മുന്നിൽ നിന്ന് നയിച്ച് ആഴ്ച്ചകളോളം ജയിലിൽ വാസം അനുഷ്ട്ടിച്ചിട്ടുണ്ട്.
1985 -90 കാലഘട്ടത്തിലെ കെ.സി.വൈ.എം. പ്രവർത്തകർക്ക് ആവേശമായിരുന്ന ലാൽ കോയിൽപ്പറമ്പിൽ കെ.സി.വൈ.എമ്മി.ന്റെ ആലപ്പുഴ രൂപതാ പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അർത്തുങ്കൽ ഫിഷിങ് ഹാർബറിനു വേണ്ടി മുൻകൈ എടുക്കുകയും, എ.കെ.ആന്റണി മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം നൽകിയത് ലാലിന്റെ ആവശ്യ പ്രകാരമായിരുന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനു അർത്തുങ്കലിൽ സ്വന്തമായി സ്ഥലവും കെട്ടിടവും നിർമിച്ചത് ലാലിന്റെ ശ്രമഫലമായിട്ട് ആയിരുന്നു. ഇവിടെ വനിതകൾക്കു വേണ്ടി ബുക്ക് ബൈൻഡിങ് യൂണിറ്റും, കയർ ഉൽപ്പന്ന നിർമാണ യൂണിറ്റും സ്ഥാപിച്ചു. മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ട്യൂഷൻ സെന്ററുകളും തുടങ്ങി.
ലാൽ കോയിൽപ്പറമ്പിലിന്റെ വേർപാട് തീരദേശവാസികൾക്കും, മത്സ്യതൊഴിലാളികൾക്കും, ആലപ്പുഴ രൂപതക്കും തീരാ നഷ്ട്ടമാണെണെന്നും ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ് ആറാട്ടകുളം കാത്തോലിക് വോസ്സിനോട് പറഞ്ഞു.
ശ്രീ.ലാൽ കോയിപ്പറമ്പിൽ നമ്മളിൽ നിന്ന് വേർപിരിഞ്ഞിക്കുന്ന വാർത്ത ഏറെ വേദനയോടെ അംഗീകരിക്കുകയാണ് ഒരു സമൂഹത്തിന്റെയും സമുദായത്തിന്റെയും പ്രത്യേകിച്ചും തീരദേശ ജനതയുടെ സ്വരവും ആവേശവുമാകാൻ എക്കാലത്തെയും ശ്രമിച്ച ഒരു വക്തിത്വമാണ് ലാൽ കോയിൽപറമ്പിലിന്റെത് കെ.സി.വൈ.എം. യുവജന പ്രസ്ഥാനത്തിലൂടെ രൂപതയിലും പിന്നീട് സംസ്ഥാന തലത്തിലും ഉയർന്ന പദവികളിൽ എത്തുകയും വിവിധങ്ങളായ ജനകീയ മുന്നേറ്റങ്ങളിലേക്ക് പ്രത്യേകിച്ചും മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിത്വം വിമോചന ദൈവ ശാസ്ത്രത്തിന്റെയുമൊക്കെ ചൈതന്യം ഉൾക്കൊണ്ട്‌കൊണ്ട് ആ കാലയളവിൽ മുന്നോട്ടു വന്ന വിവിധങ്ങളായ കൂട്ടായ്‌മകളോട് ചേർന്ന് സ്വാതന്ത്രമായ രീതിയിൽ മത്സ്യതൊഴിലാളികളെ ഒരുമിപ്പിക്കുവാൻ ലാൽ കോയിപറമ്പിൽ എടുത്ത ത്യാഗത്തെ വിസ്മരിച്ചുകൂടാ പാരമ്പരാഗത മത്സ്യതൊഴിലാളികളുടെ കൂടെ ഒന്നര ദാശബ്‌ദകാലത്തോളം അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ലാൽ അതോടൊപ്പം തന്നെ പറമ്പരാഗത ബോട്ട് തൊഴിലാളികളുടെ ആവശ്യങ്ങളിലേക്കും അതേ നിലപാട്കളുമായി പിന്നീടുള്ള കാലം നിലകൊണ്ടിട്ടുണ്ട്
നിയമസഭാ തലങ്ങളിലേക്കുള്ള അവസരങ്ങൾ ലഭിച്ചിട്ടും
അതിലൊന്നും താൽപ്പര്യം കാണിക്കാതെ ഉയരാവുന്ന പല പദവികളിലേക്കും, സ്ഥാനങ്ങളിലേക്കും പോയില്ല എന്നതും സമുദായത്തിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. സമുദായ നേതാവ് എന്ന രീതിയിൽ ജീവിച്ചിരുന്ന കാലയളവിൽ ലാലിന് എത്രമാത്രം അംഗീകാരം ലഭിച്ചിരുന്നു മത്സ്യതൊഴിലാളി സ്വരങ്ങളുടെ മേല് അവരുടെ ഒരു സ്വരമായി തീരുവാനുള്ള ലാലിന്റെ ത്യാഗത്തെ ഗൗരവമായിട്ട് അംഗീകരിക്കുകയോ, സഹകരിക്കുകയോ ചെയ്തുവോ എന്നൊക്കെ സമുദായ നേതൃത്വം വിലയിരുത്തേണ്ടതുണ്ട് ഈ ഒരു നേതാവിന്റെ വേർപാട് തീർച്ചയായും വലിയ ഒരു നഷ്ട്ടമായി തന്നെ കാണുകയാണ്. ലാൽ കോയിൽപ്പറമ്പിലിന്റെ വേർപാടിൽ അതീവമായ ദുഃഖം അറിയിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന്
ആലപ്പുഴ രൂപതാ കെ. എൽ. സി. എ. ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.