Categories: Kerala

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന അധ്യക്ഷൻ ലാൽ കോയിൽപ്പറമ്പിൽ അന്തരിച്ചു

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന അധ്യക്ഷൻ ലാൽ കോയിൽപ്പറമ്പിൽ അന്തരിച്ചു

ജോസ്‌ മാർട്ടിൻ

ആലപ്പുഴ: പാർശ്വവൽക്കരിക്കപ്പെട്ട തീരദേശ ജനതയുടെ ശബ്ദമായിരുന്ന ലാൽ കോയിൽപ്പറമ്പിൽ അന്തരിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഒന്നര ദശാബ്ദത്തോളം പോരാട്ടം നടത്തി നിരവധി സമരങ്ങൾ മുന്നിൽ നിന്ന് നയിച്ച് ആഴ്ച്ചകളോളം ജയിലിൽ വാസം അനുഷ്ട്ടിച്ചിട്ടുണ്ട്.

1985 -90 കാലഘട്ടത്തിലെ കെ.സി.വൈ.എം. പ്രവർത്തകർക്ക് ആവേശമായിരുന്ന ലാൽ കോയിൽപ്പറമ്പിൽ കെ.സി.വൈ.എമ്മി.ന്റെ ആലപ്പുഴ രൂപതാ പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

അർത്തുങ്കൽ ഫിഷിങ് ഹാർബറിനു വേണ്ടി മുൻകൈ എടുക്കുകയും, എ.കെ.ആന്റണി മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം നൽകിയത്‌ ലാലിന്റെ ആവശ്യ പ്രകാരമായിരുന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനു അർത്തുങ്കലിൽ സ്വന്തമായി സ്ഥലവും കെട്ടിടവും നിർമിച്ചത് ലാലിന്റെ ശ്രമഫലമായിട്ട്‌ ആയിരുന്നു. ഇവിടെ വനിതകൾക്കു വേണ്ടി ബുക്ക് ബൈൻഡിങ് യൂണിറ്റും, കയർ ഉൽപ്പന്ന നിർമാണ യൂണിറ്റും സ്ഥാപിച്ചു. മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ട്യൂഷൻ സെന്ററുകളും തുടങ്ങി.

ലാൽ കോയിൽപ്പറമ്പിലിന്റെ വേർപാട് തീരദേശവാസികൾക്കും, മത്സ്യതൊഴിലാളികൾക്കും, ആലപ്പുഴ രൂപതക്കും തീരാ നഷ്ട്ടമാണെണെന്നും ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ് ആറാട്ടകുളം കാത്തോലിക് വോസ്സിനോട്‌ പറഞ്ഞു.

ശ്രീ.ലാൽ കോയിപ്പറമ്പിൽ നമ്മളിൽ നിന്ന് വേർപിരിഞ്ഞിക്കുന്ന വാർത്ത ഏറെ വേദനയോടെ അംഗീകരിക്കുകയാണ് ഒരു സമൂഹത്തിന്റെയും സമുദായത്തിന്റെയും പ്രത്യേകിച്ചും തീരദേശ ജനതയുടെ സ്വരവും ആവേശവുമാകാൻ എക്കാലത്തെയും ശ്രമിച്ച ഒരു വക്തിത്വമാണ് ലാൽ കോയിൽപറമ്പിലിന്റെത് കെ.സി.വൈ.എം. യുവജന പ്രസ്ഥാനത്തിലൂടെ രൂപതയിലും പിന്നീട് സംസ്ഥാന തലത്തിലും ഉയർന്ന പദവികളിൽ എത്തുകയും വിവിധങ്ങളായ ജനകീയ മുന്നേറ്റങ്ങളിലേക്ക് പ്രത്യേകിച്ചും മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിത്വം വിമോചന ദൈവ ശാസ്ത്രത്തിന്റെയുമൊക്കെ ചൈതന്യം ഉൾക്കൊണ്ട്‌കൊണ്ട് ആ കാലയളവിൽ മുന്നോട്ടു വന്ന വിവിധങ്ങളായ കൂട്ടായ്‌മകളോട് ചേർന്ന് സ്വാതന്ത്രമായ രീതിയിൽ മത്സ്യതൊഴിലാളികളെ ഒരുമിപ്പിക്കുവാൻ ലാൽ കോയിപറമ്പിൽ എടുത്ത ത്യാഗത്തെ വിസ്മരിച്ചുകൂടാ പാരമ്പരാഗത മത്സ്യതൊഴിലാളികളുടെ കൂടെ ഒന്നര ദാശബ്‌ദകാലത്തോളം അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ലാൽ അതോടൊപ്പം തന്നെ പറമ്പരാഗത ബോട്ട് തൊഴിലാളികളുടെ ആവശ്യങ്ങളിലേക്കും അതേ നിലപാട്കളുമായി പിന്നീടുള്ള കാലം നിലകൊണ്ടിട്ടുണ്ട്
നിയമസഭാ തലങ്ങളിലേക്കുള്ള അവസരങ്ങൾ ലഭിച്ചിട്ടും

അതിലൊന്നും താൽപ്പര്യം കാണിക്കാതെ ഉയരാവുന്ന പല പദവികളിലേക്കും, സ്ഥാനങ്ങളിലേക്കും പോയില്ല എന്നതും സമുദായത്തിന്റെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. സമുദായ നേതാവ് എന്ന രീതിയിൽ ജീവിച്ചിരുന്ന കാലയളവിൽ ലാലിന് എത്രമാത്രം അംഗീകാരം ലഭിച്ചിരുന്നു മത്സ്യതൊഴിലാളി സ്വരങ്ങളുടെ മേല് അവരുടെ ഒരു സ്വരമായി തീരുവാനുള്ള ലാലിന്റെ ത്യാഗത്തെ ഗൗരവമായിട്ട് അംഗീകരിക്കുകയോ, സഹകരിക്കുകയോ ചെയ്തുവോ എന്നൊക്കെ സമുദായ നേതൃത്വം വിലയിരുത്തേണ്ടതുണ്ട് ഈ ഒരു നേതാവിന്റെ വേർപാട് തീർച്ചയായും വലിയ ഒരു നഷ്ട്ടമായി തന്നെ കാണുകയാണ്. ലാൽ കോയിൽപ്പറമ്പിലിന്റെ വേർപാടിൽ അതീവമായ ദുഃഖം അറിയിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന്
ആലപ്പുഴ രൂപതാ കെ. എൽ. സി. എ. ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ പറഞ്ഞു.

vox_editor

Recent Posts

സ്ഥലകാലത്തിൻ അധിപനായവൻ (ലൂക്കാ 24: 46-53)

സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…

22 hours ago

6th Sunday Easter_ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29)

പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…

1 week ago

ബിഷപ് മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്ന് ദൈവദാസർ ധന്യപദവിയിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…

1 week ago

4th Sunday of Easter_ഇടയന്റെ സ്വരം ശ്രവിക്കുന്നവർ (യോഹ 10: 27-30)

പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…

3 weeks ago

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

3 weeks ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

4 weeks ago