
സ്വന്തം ലേഖകൻ
ഞാറക്കൽ: കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയപ്പോൾ അതിജീവനത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണ് മരിയ മീനുവും ജെന്നിഫർ മീനുവും. വൻകിട കച്ചവടക്കാർ നടത്തുന്ന Home Delivery ഒരു ചെറിയ പലചരക്ക് കടയിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നുകൂടി വ്യക്തമാക്കിതരുകയാണ് സഹോദരിമാരായ മരിയ മീനുവും, ജെന്നിഫർ മീനുവും അടങ്ങുന്ന കുടുംബം.
ഞാറക്കൽ മഞ്ഞനക്കാട് സ്വദേശിയായ സഹോദരിമാർ, കോവിഡിന്റെ സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടത്തിനെ തുടർന്നാണ് ഇങ്ങനെ ഒരു ആശയം നടപ്പിലാക്കിയത്. പ്രാരംഭ ഘട്ടത്തിൽ മഞ്ഞനക്കാട് പ്രദേശത്തു തുടക്കം കുറിച്ച ഈ സേവനത്തിന്റെ ആശയത്തിനുടമയായ മരിയ മീനു മഞ്ഞനക്കാട് കെ.സി.വൈ.എം. യൂണിറ്റ് അംഗവും, മുൻ യൂണിറ്റ് സെക്രട്ടറിയുമാണ്.
പിതാവിനും കുടുംബത്തിനും സഹായമായി, ഹോം ഡെലിവറി സേവനം എന്ന ആശയവുമായി മുന്നോട്ട് വന്ന മരിയ മീനു മറ്റള്ളവർക്ക് ഒരു മാതൃകയും പ്രചോദനവുമായി മാറുകയാണ്. വൈറ്റ് കോളർ ജോലികളും പ്രതീക്ഷിച്ച് വീടുകളിൽ അടഞ്ഞിരിക്കുവാൻ ശ്രമിക്കുന്ന യുവതലമുറയ്ക്ക് വെല്ലുവിളി കൂടിയാണ് ഈ സഹോദരിമാർ.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.