
സ്വന്തം ലേഖകൻ
കട്ടപ്പന: ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തകാലത്ത് വലിയ ചർച്ചയായിരുന്നു സന്യാസിനികൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനും വാഹനം ഓടിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം. എന്നാൽ, അതിനൊന്നിനും കത്തോലിക്കാ സഭയിലെ സന്യാസിനികൾക്ക് വിലക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായി ജീവിക്കുന്നു കട്ടപ്പന അസീസി സ്നേഹാശ്രമത്തിലെ സിസ്റ്റർ ആൻ മരിയ.
ശ്രദ്ധിക്കപ്പെടുന്ന മറ്റൊരുയാഥാർഥ്യം സിസ്റ്റർ ആൻ മരിയ ഓടിക്കുന്ന വാഹനം വെറും കാറല്ല ആംബുലൻസാണ്. പുരുഷന്മാരുടെ കുത്തകയായി പൊതുവെ കരുതപ്പെടുന്ന മേഖലയാണ് ആംബുലൻസ് ഡ്രൈവിങ്. കാരണം, മേഖലയിൽ ജോലി ചെയ്യുവാൻ സ്ത്രീകൾ അപൂർവമായെ കടന്നുവരാറുള്ളൂ. എന്നാൽ, ആംബുലൻസ് ഡ്രൈവിങ് മേഖലയിലേയ്ക്ക് ഭയമില്ലാതെ കാൽവെയ്പ്പുനടത്തിയിരിക്കുകയാണ് സിസ്റ്റർ ആൻ മരിയ.
ആന്ധ്ര, ഊട്ടി, ഉജൈൻ എന്നിവിടങ്ങളിൽ നഴ്സായി സേവനമനുഷ്‌ടിച്ചിരുന്ന സിസ്റ്റർ ആൻമരിയ 16 വർഷമായി ആകാശപ്പറവയിലെ അന്തേവാസികളെ ശുശ്രൂഷിച്ച് വരുന്നു. 13 വർഷം മുമ്പാണ് സിസ്റ്റർ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. ഡ്രൈവിങ് പഠിച്ച് ലൈസൻസ് സ്വന്തമാക്കി എന്നല്ലാതെ താൻ ഒരു ആംബുലൻസ് സാരഥിയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് സിസ്റ്റർ ആൻ മരിയ പറയുന്നു. എന്നാൽ, ദൈവഹിതമെന്നോണം ഇപ്പോൾ ജപമാല പിടിക്കുന്ന കൈകളിൽ ആംബുലൻസിന്റെ ഈ വളയവും ഭദ്രമാണ്.
ഇപ്പോൾ, 67 വയസുള്ള സിസ്റ്റർ, കൃത്യതയോടും ശ്രദ്ധയോടും കൂടിയ ഡ്രൈവിങ്ങിൽ കട്ടപ്പനയിൽനിന്നും കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടരമണിക്കൂർ കൊണ്ടെത്തും. ഓരോയാത്രയും ഒരുജീവൻ രക്ഷിക്കാനുള്ളതാണെന്ന ഉത്തമബോധ്യത്തോടെ തന്റെദൗത്യം പൂർത്തിയാക്കുകയാണ് സിസ്റ്റർ ആൻ മരിയ. ദൈവാനുഗ്രഹത്താൽ ഇന്നുവരെ ഒരു അപകടംപോലും ഉണ്ടായിട്ടില്ലെന്നും സിസ്റ്റർ പറയുന്നു.
ആശ്രമത്തിലെ അടിയന്തിര ഘട്ടങ്ങളിൽ തന്റെ സേവനം ആവശ്യമായി വന്നപ്പോളാണ് തനിക്ക് ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറേണ്ടിവന്നതെന്നും, ആശ്രമത്തിലെ ഫാ.ഫ്രാൻസീസ് ഡൊമിനിക്കും, പ്രൊവിൻഷ്യൽ സിസ്റ്റർ അനീറ്റയും നൽകിയ പ്രോത്സാഹനമായിരുന്നു ഇതിനു തുടക്കമായതെന്നും സിസ്റ്റർ ആൻ മരിയ ഓർക്കുന്നു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.