
എം.ജെ.ഇമ്മാനുവൽ
കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ സമയത്താണ് തീരദേശ ജനതയുടെയും മൽസ്യത്തൊഴിലാളികളുടെയും മനക്കക്കരുത്തും അർപ്പണ ബോധവും ഈ ലോകം തൊട്ടറിഞ്ഞത്. അന്ന് അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുകയും, ഇനി തീരത്തിന്റെ ആവശ്യങ്ങൾ അത് എന്ത് തന്നെ ആയാലും കൈ, മെയ് മറന്ന് സംരക്ഷിക്കാൻ ഉണ്ടാവും എന്ന് ഘോരഘോരം പ്രസംഗിച്ചു കടന്നു പോയവർ ഇന്ന് എവിടെയാണെന്ന് പോലും പിടുത്തം ഇല്ല.
ഇത് എപ്പോൾ പറയാൻ ഉണ്ടായ സാഹചര്യം: കലാവർഷം ശക്തമായതോടെ കടൽ ക്ഷോഭിച്ചു. അധികാരികളുടെ ശാസ്ത്രീയമല്ലാത്ത ചില തീരുമാനങ്ങൾ തീരം വിഴുങ്ങുന്ന കടലാക്രമണത്തിനും കാരണമായി. ആലപ്പുഴ ജില്ലയുടെയും, എറണാകുളം ജില്ലയുടെയും തീരപ്രദേശങ്ങളിൽ ജനങ്ങൾ ജീവൻ പണയം വെച്ചാണ് ഓരോ രാത്രിയും വെളുപ്പിക്കുന്നത്. “തീരദേശത്ത് സമ്പൂർണ കടൽ ഭിത്തി” എന്ന വർഷങ്ങളോളമുള്ള ആവശ്യം ഇന്നും അധികാരികൾ കാണാത്ത മട്ടാണ്.
തീരദേശത്തിന്റെ വോട്ട് വാങ്ങി വിജയിച്ചവർ പലപ്പോഴും തിരിഞ്ഞു നോക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് സമയത്താണ്. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടി കൊടുക്കുന്ന മൽസ്യ മേഖലയിലെ മൽസ്യതൊഴിലാളികളായ പാവം തീരദേശ വാസികളോട് സർക്കാർ സ്വീകരിക്കുന്ന ഈ അനങ്ങാപ്പാറ നയം തികച്ചും പ്രതിഷേധർഹമാണ്.
ഒറ്റമശ്ശേരി എന്ന തിര ഗ്രാമത്തിൽ 8 ഓളം വീടുകൾ ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് ഈ നാടിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയ ഇപ്പോളത്തെ സിവിൽ സപ്ലൈസ് മന്ത്രി കൂടിയായ ശ്രീ.തിലോത്തമനെ മഷി ഇട്ട് നോക്കിയിട്ട് പോലും കാണാനില്ല. ഈ പ്രദേശത്ത് നടക്കുന്ന സമരവും റോഡ് ഉപരോധവും 3 ദിവസം പിന്നിടുന്നു. ജനപ്രതിനിധികൾ അവരുടെ സ്ഥിരം പല്ലവി പാടുന്നു. ജില്ലാ കളക്ടർ നൽകിയ ഉറപ്പ് മാത്രമാണ് ഈ ജനങ്ങളുടെ ഇപ്പോളത്തെ വിശ്വാസം. അത് നിറവേറ്റപ്പെടട്ടെ എന്നു പ്രത്യാശിക്കാം.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.