ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.ആർ.എൽ.സി.സി. രൂപപ്പെടുത്തിയ ജനകീയരേഖ കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ സെപ്റ്റംബർ 7-ന് ആലപ്പുഴ ബിഷപ്പ്സ് ഹൗസിൽ വച്ചു നടന്ന യോഗത്തിൽ ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് കൈമാറി. ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെ.ആർ.എൽ.സി.സി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചുകൊണ്ട് ജലവിഭവ വകുപ്പു മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും, ജനകീയരേഖ ഇതിന്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബർ 16-ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച സംഘടിപ്പിക്കുമെന്നും, തുടർന്ന്, മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചർച്ചയും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കുമെന്ന ഉറപ്പും നൽകി.
ബിഷപ്പ്സ് ഹൗസിൽ വച്ചു നടന്ന ചടങ്ങിൽ കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ഓൺലൈനിൽ ആശയവിനിമയം നടത്തി. യോഗത്തിൽ സംബന്ധിക്കേണ്ടിയിരുന്ന ധനമന്ത്രി ഡോ.തോമസ് ഐസക്, മത്സ്യവകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ കോവിഡ് സാഹചര്യത്തിൽ പങ്കെടുത്തില്ല.
പി.ആർ.കുഞ്ഞച്ചൻ ജനകീയരേഖ അവതരിപ്പിച്ചു. എ. എം ആരിഫ് എം പി, കെ.ജെ. മാക്സി എംഎൽഎ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ, കൊച്ചി രൂപതാ വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാട്, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, ഡയറക്ടർ ഫാ.അന്റെണിറ്റോ പോൾ എന്നിവർ പ്രസംഗിച്ചു. കെഎൽസിഎ വൈസ് പ്രസിഡന്റ് ടി.എ.ഡാൽഫിൻ, ജോൺ ബ്രിട്ടോ, ഫാ.സേവ്യർ കുടിയാംശ്ശേരി, ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ, ഫാ.മരിയാൻ അറക്കൽ, ഫാ.തോമസ് തറയിൽ, ഫാ.അലക്സ് കൊച്ചിക്കാരൻവീട്ടിൽ, ഫാ.ജോൺ കണ്ടത്തിപ്പറമ്പിൽ, ഫാ.മിൽട്ടൻ കളപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
തീരദേശ പഠനത്തിനായി കെ.ആർ.എൽ.സി.സി ആരംഭിച്ച കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷന്റെ(CADAL) നേതൃത്വത്തിൽ നടത്തിയ പഠനങ്ങളെയും ചർച്ചകളെയും തുടർന്നാണ് നാട്ടറിവുകളുടെ പിൻബലത്തിൽ 4 ഘട്ടങ്ങളിലായി ശാസ്ത്ര, സാങ്കേതിക, വിദഗ്ദരുടെയും പ്രാദേശിക വാസികളുടെയും ചർച്ചകളിലൂടെയാണ് രേഖ തയ്യാറാക്കിയത്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.