
ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.ആർ.എൽ.സി.സി. രൂപപ്പെടുത്തിയ ജനകീയരേഖ കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ സെപ്റ്റംബർ 7-ന് ആലപ്പുഴ ബിഷപ്പ്സ് ഹൗസിൽ വച്ചു നടന്ന യോഗത്തിൽ ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് കൈമാറി. ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെ.ആർ.എൽ.സി.സി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചുകൊണ്ട് ജലവിഭവ വകുപ്പു മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും, ജനകീയരേഖ ഇതിന്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബർ 16-ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച സംഘടിപ്പിക്കുമെന്നും, തുടർന്ന്, മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചർച്ചയും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കുമെന്ന ഉറപ്പും നൽകി.
ബിഷപ്പ്സ് ഹൗസിൽ വച്ചു നടന്ന ചടങ്ങിൽ കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ഓൺലൈനിൽ ആശയവിനിമയം നടത്തി. യോഗത്തിൽ സംബന്ധിക്കേണ്ടിയിരുന്ന ധനമന്ത്രി ഡോ.തോമസ് ഐസക്, മത്സ്യവകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ കോവിഡ് സാഹചര്യത്തിൽ പങ്കെടുത്തില്ല.
പി.ആർ.കുഞ്ഞച്ചൻ ജനകീയരേഖ അവതരിപ്പിച്ചു. എ. എം ആരിഫ് എം പി, കെ.ജെ. മാക്സി എംഎൽഎ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ, കൊച്ചി രൂപതാ വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാട്, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, ഡയറക്ടർ ഫാ.അന്റെണിറ്റോ പോൾ എന്നിവർ പ്രസംഗിച്ചു. കെഎൽസിഎ വൈസ് പ്രസിഡന്റ് ടി.എ.ഡാൽഫിൻ, ജോൺ ബ്രിട്ടോ, ഫാ.സേവ്യർ കുടിയാംശ്ശേരി, ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ, ഫാ.മരിയാൻ അറക്കൽ, ഫാ.തോമസ് തറയിൽ, ഫാ.അലക്സ് കൊച്ചിക്കാരൻവീട്ടിൽ, ഫാ.ജോൺ കണ്ടത്തിപ്പറമ്പിൽ, ഫാ.മിൽട്ടൻ കളപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
തീരദേശ പഠനത്തിനായി കെ.ആർ.എൽ.സി.സി ആരംഭിച്ച കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷന്റെ(CADAL) നേതൃത്വത്തിൽ നടത്തിയ പഠനങ്ങളെയും ചർച്ചകളെയും തുടർന്നാണ് നാട്ടറിവുകളുടെ പിൻബലത്തിൽ 4 ഘട്ടങ്ങളിലായി ശാസ്ത്ര, സാങ്കേതിക, വിദഗ്ദരുടെയും പ്രാദേശിക വാസികളുടെയും ചർച്ചകളിലൂടെയാണ് രേഖ തയ്യാറാക്കിയത്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.