മലയാറ്റൂർ: പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള ഈ വർഷത്തെ കുരിശുമുടി തീർഥാടനം മലയാറ്റൂർ മഹാ ഇടവക മലകയറ്റത്തോടെ ഔദ്യോഗികമായി ആരംഭിച്ചു. മലയാറ്റൂർ മഹാ ഇടവകയിലെ നാല് ഇടവകകളിലെ വികാരിമാരുടെ നേതൃത്വത്തിൽ മഹാ ഇടവകാംഗങ്ങൾ ഇന്നലെ കുരിശുമുടി കയറി. രാവിലെ ഏഴിനു മലയടിവാരത്തെ മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മലയാറ്റൂർ മഹാ ഇടവകാംഗങ്ങൾ ഒത്തുചേർന്നു.
തുടർന്നു മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ചു പ്രാർഥനകൾ അർപ്പിച്ചു മലകയറ്റം ആരംഭിച്ചു. കുരിശിന്റെ വഴി ചൊല്ലിയുള്ള മലകയറ്റത്തിനു മലയാറ്റൂർ മഹാ ഇടവകയിലെ വികാരിമാരായ ഫാ. ഡോ. ജോൺ തേയ്ക്കാനത്ത് (മലയാറ്റൂർ സെന്റ് തോമസ് പള്ളി), ഫാ. ജോഷി കളപ്പറമ്പത്ത് (വിമലഗിരി അമലോദ്ഭവമാതാ പള്ളി), ഫാ. ബിനീഷ് പൂണോളി (സെബിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി), ഫാ. അഗസ്റ്റിൻ മൂഞ്ഞേലി (ഇല്ലിത്തോട് തിരുഹൃദയ പള്ളി) എന്നിവർ നേതൃത്വം നൽകി. മലമുകളിലെ പള്ളിയിൽ ഫാ. ഡോ. ജോൺ തേയ്ക്കാനത്തിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.