അനിൽ ജോസഫ്
തിരുവനന്തപുരം: കാല്‍പന്തുകളിയില്‍ പുത്തന്‍ ആവേശമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്. സോമതീരം ലിഫ കപ്പിൽ കളേഴ്സ് ഇലവനുവേണ്ടിയാണ് ക്രിസ്തുദാസ് പിതാവ് ബൂട്ടണിഞ്ഞത്. എതിരാളികള്‍ തിരുവനന്തപുരം പ്രസ്ക്ലബായിരുന്നു.
കളേഴ്സിനുവേണ്ടി സഹായ മെത്രാനോടൊപ്പം തിരുവനന്തപുരം അതിരൂപതയിലെ വൈദികരാണ് കളിക്കളത്തില്‍ ഇറങ്ങിയത്. കളിക്കളത്തില്‍ നിറഞ്ഞ് റൈറ്റ് വിംഗ് ഫോര്‍വേര്‍ഡ് പൊസിഷനില്‍ ആദ്യഅവസാനം മിന്നിത്തിളങ്ങിയ ബിഷപ്പ് പാസുകളിലൂടെയും മുന്നേറ്റങ്ങളിലൂടെയും ശ്രദ്ധ നേടി.
അവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം വൈദികര്‍ ഗോള്‍ നേടിയെങ്കിലും പ്രസ് ക്ലബ് തിരിച്ചടിച്ച് സമനില നേടി, തുടര്‍ന്ന് പെനാല്‍റ്റിയില്‍ കലാശിച്ച മത്സരത്തില്‍ 5-3 എന്ന നിയില്‍ പ്രസ് ക്ലബ് വിജയികളായി.
ദേശീയ സംസ്ഥാന ഫുഡ്ബോളിന് മിന്നും താരങ്ങളെ സംഭാവന ചെയ്ത അടിമലത്തുറ ഗ്രാമത്തില്‍ കളിച്ചു വളര്‍ന്ന ക്രിസ്തുദാസ് പിതാവ് അടിമലത്തുറ ജൈ ക്രൈസ്റ്റ് ക്ലബിന്‍റെ മുന്‍നിര താരമായി തിളങ്ങിയിട്ടുണ്ട്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.