
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാവപെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണ ആനൂകൂല്യങ്ങള്‍ അട്ടിമറിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സമുദായങ്ങള്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ കെഎല്‍സിഎയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ആരുടെയും അവകാശങ്ങള്‍ പിടിച്ച് വാങ്ങാനോ അവകാശപ്പെടുത്താനോ അല്ല, മറിച്ച് അര്‍ഹമായവ നേടിയെടുക്കാനാണ് സമരം നടത്തുന്നത്. സംവരണ തത്വം അട്ടിമറിക്കപ്പെട്ടാല്‍ പിന്നോക്ക സമുദായങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കെഎല്‍സിഎ അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.തിയോഡോഷ്യസ്, കെആര്‍എല്‍സിസി സെക്രട്ടറി ആന്‍റണി ആല്‍ബര്‍ട്ട്, കെഎല്‍സിഎ സംസ്ഥാന നേതാക്കളായ ജോസഫ് ജോണ്‍സന്‍, അനില്‍ ജോണ്‍, പാട്രിക് മൈക്കിള്‍, അഡ്വ.എം.എ.ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.