
സ്വന്തം ലേഖകൻ
ഭവനങ്ങളിൽ, ക്ലാസ് മുറികളിൽ, യുവജന കൂട്ടായ്മകളിൽ, ദേവാലയ പ്രാർത്ഥനകളിൽ ഉപയോഗിക്കുവാനായുള്ള ആഹ്വാനവുമായാണ് ഫ്രാൻസിസ് പാപ്പാ ഈ പ്രാർത്ഥന നൽകിയിരിക്കുന്നത്.
വിളവിന്റെ നാഥാ,
നിന്റെ വിളിയോട് പ്രതികരിക്കുവാൻ, യുവജനങ്ങളെ ആത്മധൈര്യത്താൽ അനുഗ്രഹിക്കണമേ. അവരുടെ ഹൃദയങ്ങളെ മഹത്തായ ആശയങ്ങളിലേക്കും മഹത്തായ കാര്യങ്ങളിലേക്കും തുറക്കണമേ.
വിശ്വാസികളുടെ നല്ല നിലങ്ങളിൽ ദൈവവിളി ശോഭിക്കുന്നതിനായി നിന്റെ എല്ലാ ശിഷ്യരിലും പരസ്പര സ്നേഹവും ദാനധർമ്മവും പ്രചോദിപ്പിക്കണമേ.
അങ്ങേക്ക് സമർപ്പിക്കപ്പെട്ട ധീരവും ശ്രേഷ്ഠവുമായ ജീവിതം സ്വീകരിക്കുവാൻ മറ്റുള്ളവരെ ക്ഷണിക്കുവാൻ തക്ക കൃപയും ആത്മവിശ്വാസവും സന്യാസ, വൈദീക, കുടുംബ ജീവിതം നയിക്കുന്നവരിൽ നിറയ്ക്കണമേ.
പ്രാർത്ഥനയും കൂദാശയും മുഖാന്തരം ഈശോയുമായി നമ്മെ ഒന്നായി തീർക്കണമേ, അങ്ങനെ കരുണയുടെയും സത്യത്തിന്റെയും, നീതിയുടെയും സമാധാനത്തിന്റെയും ഒരു യുഗം സ്ഥാപിക്കുന്നതിന് അങ്ങയോടു സഹകരിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ. ആമേൻ.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.