
അനിൽ ജോസഫ്
തിരുവനന്തപുരം: കാല്‍പന്തുകളിയില്‍ പുത്തന്‍ ആവേശമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്. സോമതീരം ലിഫ കപ്പിൽ കളേഴ്സ് ഇലവനുവേണ്ടിയാണ് ക്രിസ്തുദാസ് പിതാവ് ബൂട്ടണിഞ്ഞത്. എതിരാളികള്‍ തിരുവനന്തപുരം പ്രസ്ക്ലബായിരുന്നു.
കളേഴ്സിനുവേണ്ടി സഹായ മെത്രാനോടൊപ്പം തിരുവനന്തപുരം അതിരൂപതയിലെ വൈദികരാണ് കളിക്കളത്തില്‍ ഇറങ്ങിയത്. കളിക്കളത്തില്‍ നിറഞ്ഞ് റൈറ്റ് വിംഗ് ഫോര്‍വേര്‍ഡ് പൊസിഷനില്‍ ആദ്യഅവസാനം മിന്നിത്തിളങ്ങിയ ബിഷപ്പ് പാസുകളിലൂടെയും മുന്നേറ്റങ്ങളിലൂടെയും ശ്രദ്ധ നേടി.
അവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം വൈദികര്‍ ഗോള്‍ നേടിയെങ്കിലും പ്രസ് ക്ലബ് തിരിച്ചടിച്ച് സമനില നേടി, തുടര്‍ന്ന് പെനാല്‍റ്റിയില്‍ കലാശിച്ച മത്സരത്തില്‍ 5-3 എന്ന നിയില്‍ പ്രസ് ക്ലബ് വിജയികളായി.
ദേശീയ സംസ്ഥാന ഫുഡ്ബോളിന് മിന്നും താരങ്ങളെ സംഭാവന ചെയ്ത അടിമലത്തുറ ഗ്രാമത്തില്‍ കളിച്ചു വളര്‍ന്ന ക്രിസ്തുദാസ് പിതാവ് അടിമലത്തുറ ജൈ ക്രൈസ്റ്റ് ക്ലബിന്‍റെ മുന്‍നിര താരമായി തിളങ്ങിയിട്ടുണ്ട്.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.