
ബാലരാമപുരം: നൂറികണക്കിന് തീർത്ഥാടകരെയും വിശ്വാസികളെയും സാക്ഷിയാക്കി കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് കൊടിയേറി.
ചൊവ്വാഴ്‌ച അർദ്ധ രാത്രി 11.30-തോടെയാണ് തിരുനാളിന് കൊടിയേറിയത്. കൊച്ചു പളളിയിൽ നിന്ന് പ്രദക്ഷിണമായെത്തിയ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപ പ്രദക്ഷിണം 11 മണിയോടെ വലിയ പളളിയിൽ പ്രവേശിച്ചു തുടർന്ന് പരിശുദ്ധാത്‌മാവിന്റെ ഗാനം ഗായക സംഘം ആലപിച്ചു.
മാലാഖ വേഷമണിഞ്ഞ ബാലിക മാരുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ അളത്താരയിൽ നിന്ന് പ്രദക്ഷിണമായി ഇടവക വികാരിയും പാരിഷ് കൗൺസിൽ അംഗങ്ങളും കൊടിമരത്തിന്റെ ചുവട്ടിലേക്കെത്തി. മതബോധന വിദ്യാര്‍ത്ഥികൾ കത്തിച്ച 100 മെഴുകുതിരികളുമായി പ്രദക്ഷിണത്തെ സ്വീകരിച്ചു. തുടർന്ന് വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ഭക്‌തി നിർഭരമായ കൊടിയേറ്റിന് ഇടവക വികാരി ഫാ. വത്സലൻജോസ് നേതൃത്വം നിൽകി.
തുടർന്ന് വലിയ പളളിയിൽ വിശുദ്ധ കുർബാന ആശീർവാദം നടന്നു.
പ്രവാസി ദിനമായി ആചരിക്കുന്ന നാളെ വൈകിട്ട് 6.30-ന് മണ്ഡപത്തിൻകടവ് ഇടവക വികാരി ഫാ. റോബിൻ രാജ് ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഉണ്ടൻകോട് ഇടവകയുടെ സഹവികാരി ഫാ. പ്രദീപ് ആന്റോ വചന പ്രഘോഷണം നടത്തും
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.