
ബാലരാമപുരം: നൂറികണക്കിന് തീർത്ഥാടകരെയും വിശ്വാസികളെയും സാക്ഷിയാക്കി കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് കൊടിയേറി.
ചൊവ്വാഴ്‌ച അർദ്ധ രാത്രി 11.30-തോടെയാണ് തിരുനാളിന് കൊടിയേറിയത്. കൊച്ചു പളളിയിൽ നിന്ന് പ്രദക്ഷിണമായെത്തിയ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപ പ്രദക്ഷിണം 11 മണിയോടെ വലിയ പളളിയിൽ പ്രവേശിച്ചു തുടർന്ന് പരിശുദ്ധാത്‌മാവിന്റെ ഗാനം ഗായക സംഘം ആലപിച്ചു.
മാലാഖ വേഷമണിഞ്ഞ ബാലിക മാരുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ അളത്താരയിൽ നിന്ന് പ്രദക്ഷിണമായി ഇടവക വികാരിയും പാരിഷ് കൗൺസിൽ അംഗങ്ങളും കൊടിമരത്തിന്റെ ചുവട്ടിലേക്കെത്തി. മതബോധന വിദ്യാര്‍ത്ഥികൾ കത്തിച്ച 100 മെഴുകുതിരികളുമായി പ്രദക്ഷിണത്തെ സ്വീകരിച്ചു. തുടർന്ന് വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ഭക്‌തി നിർഭരമായ കൊടിയേറ്റിന് ഇടവക വികാരി ഫാ. വത്സലൻജോസ് നേതൃത്വം നിൽകി.
തുടർന്ന് വലിയ പളളിയിൽ വിശുദ്ധ കുർബാന ആശീർവാദം നടന്നു.
പ്രവാസി ദിനമായി ആചരിക്കുന്ന നാളെ വൈകിട്ട് 6.30-ന് മണ്ഡപത്തിൻകടവ് ഇടവക വികാരി ഫാ. റോബിൻ രാജ് ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഉണ്ടൻകോട് ഇടവകയുടെ സഹവികാരി ഫാ. പ്രദീപ് ആന്റോ വചന പ്രഘോഷണം നടത്തും
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.