
നെയ്യാറ്റിൻകര: ക്രിസ്‌തുനാഥൻ കഴുതപ്പുറത്ത് സൈത്തിൻ കൊമ്പുകളും ജയ്‌വിളികളുമായി ജറുസലേമിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ അനുസ്‌മരണയിൽ ഇന്ന് ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. ഇതോടൊപ്പം പീഡാനുഭവ സ്‌മരണ പുതുക്കി വിശുദ്ധ വാരത്തിനും തുടക്കമായി.
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിച്ചു. രാവിലെ നെയ്യാറ്റിൻകര പരിശുദ്ധ മാതാവിന്റെ കുരിശടിയിൽ ബിഷപ് കുരുത്തോല ആശീർവദിച്ചു തുടർന്ന് ബസ്റ്റാന്റ് ജംഗ്‌ഷൻ, ആലുമ്മൂട് ജംഗ്‌ഷൻ, കോൺവെന്റ് റോഡ് വഴി കുരുത്തോല പ്രദക്ഷിണം ദേവാലയത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, ഇടവക വികാരി മോൺ. വി. പി. ജോസ് തുടങ്ങിയവർ സഹകാർമ്മികരായി.
തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ കുരിശുമല റെക്‌ടർ മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമികത്വം വഹിച്ചു.
തീർത്ഥാടന കേന്ദ്രങ്ങളായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഫാ. വൽസലൻ ജോസും വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയത്തിൽ ഫാ. എസ്. എം. അനിൽകുമാറും മുഖ്യകാർമികത്വം വഹിച്ചു.
പേയാട് സെന്റ് സേവ്യർ ദേവാലയത്തിൽ ഫാ. ജോയിസാബുവും മേലാരിയോട് വിശുദ്ധ മദർതെരേസാ ദേവാലയത്തിൽ ഡോ. അലോഷ്യസും, മാറനല്ലൂർ സെന്റ് പോൾസ് ദേവാലയത്തിൽ ഫാ. എ. ജി. ജോർജ്ജും, കൊപ്പം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. രതീഷ് മാർക്കോസും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
അതേസമയം, പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ് തോമസ് മാർ യൂസേബിയൂസ് പനച്ചമൂട് സെന്റ് മേരീസ് ദേവാലയത്തിൽ കുരുത്തോല ഞായർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.