
നെയ്യാറ്റിൻകര: തീർത്ഥാടകരെ വരവേൽക്കാൻ തെക്കൻ കുരിശുമലയും അടിവാരവും ഒരുങ്ങി. ‘കുരിശ്: മനുഷ്യ മഹത്വത്തിന്റെ പ്രതീകം’ സന്ദേശമാക്കി 11-ന് ആരംഭിക്കുന്ന 61–ാമത് തീർഥാടനം എട്ടുനാൾ നീണ്ടുനിൽക്കും. പെസഹവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലും തീർഥാടനം ഉണ്ടായിരിക്കും. ഓശാന ഞായറിനു തൊട്ടുമുൻപുള്ള ഞായറാഴ്ചയാണു പ്രധാന തീർത്ഥാടനദിനമായി ആചരിക്കുന്നത്. ക്രിസ്തുദേവൻ അന്ത്യനാളുകളിൽ അനുഭവിച്ച പീഡനങ്ങൾ തങ്ങളുടേതാക്കി മാറ്റിയാണു തീർത്ഥാടകരുടെ മലകയറ്റം.
സമുദ്രനിരപ്പിൽനിന്നു മൂവായിരം അടി ഉയരമുള്ള മലയുടെ നെറുകയിലാണു പ്രധാനകുരിശ്. മലഞ്ചെരുവിലൂടെ നീളുന്ന പാതയോരത്തെ 13 കുരിശുകളെയും വണങ്ങിയാണു തീർത്ഥാടകർ പ്രധാനകുരിശിനടുത്തെത്തുന്നത്. ജാതിമത ഭേദമെന്യേ, ദേശത്തിന്റെ അനുഷ്ഠാനമായി മാറിയിരിക്കുകയാണ് തെക്കൻകുരിശുമല തീർത്ഥാടനം.
തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി ഇന്നലെ ഡപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥ പ്രതിനിധികളുടെ അവലോകനയോഗം ചേർന്നു. പൊലീസ്, റവന്യു, അഗ്നിശമനസേന, കെ.എസ്
.ആർ.ടി.സി., മോട്ടോർട്രാൻസ്പോർട്ട്, ഗ്രാമപഞ്ചായത്ത്, വാട്ടർ അതോറിറ്റി, ഭക്ഷ്യസുരക്ഷ, വൈദ്യുതി വകുപ്പുകളിൽനിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്തു.
തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നു വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയവർ ഉറപ്പുനൽകി. മലമുകളിൽ വരെ കുടിവെള്ളലഭ്യത ഉറപ്പാക്കും. സമീപ ഡിപ്പോകളിൽനിന്നെല്ലാം കെ.എസ്.ആർ.ടി.സി. തീർത്ഥാടനഗരിയിലേക്കു പ്രത്യേക സർവീസുകൾ നടത്തും.
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ സർവീസുകളുമുണ്ടാകും. കുരിശുമലയിലേക്കു നീളുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്തുവകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കും. കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിച്ചു തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും. അഞ്ഞൂറോളം വൊളന്റിയർമാരുടെ സേവനവും തീർത്ഥാടകർക്കു ലഭിക്കും.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.