
നെയ്യാറ്റിൻകര: തീർത്ഥാടകരെ വരവേൽക്കാൻ തെക്കൻ കുരിശുമലയും അടിവാരവും ഒരുങ്ങി. ‘കുരിശ്: മനുഷ്യ മഹത്വത്തിന്റെ പ്രതീകം’ സന്ദേശമാക്കി 11-ന് ആരംഭിക്കുന്ന 61–ാമത് തീർഥാടനം എട്ടുനാൾ നീണ്ടുനിൽക്കും. പെസഹവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലും തീർഥാടനം ഉണ്ടായിരിക്കും. ഓശാന ഞായറിനു തൊട്ടുമുൻപുള്ള ഞായറാഴ്ചയാണു പ്രധാന തീർത്ഥാടനദിനമായി ആചരിക്കുന്നത്. ക്രിസ്തുദേവൻ അന്ത്യനാളുകളിൽ അനുഭവിച്ച പീഡനങ്ങൾ തങ്ങളുടേതാക്കി മാറ്റിയാണു തീർത്ഥാടകരുടെ മലകയറ്റം.
സമുദ്രനിരപ്പിൽനിന്നു മൂവായിരം അടി ഉയരമുള്ള മലയുടെ നെറുകയിലാണു പ്രധാനകുരിശ്. മലഞ്ചെരുവിലൂടെ നീളുന്ന പാതയോരത്തെ 13 കുരിശുകളെയും വണങ്ങിയാണു തീർത്ഥാടകർ പ്രധാനകുരിശിനടുത്തെത്തുന്നത്. ജാതിമത ഭേദമെന്യേ, ദേശത്തിന്റെ അനുഷ്ഠാനമായി മാറിയിരിക്കുകയാണ് തെക്കൻകുരിശുമല തീർത്ഥാടനം.
തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി ഇന്നലെ ഡപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥ പ്രതിനിധികളുടെ അവലോകനയോഗം ചേർന്നു. പൊലീസ്, റവന്യു, അഗ്നിശമനസേന, കെ.എസ്
.ആർ.ടി.സി., മോട്ടോർട്രാൻസ്പോർട്ട്, ഗ്രാമപഞ്ചായത്ത്, വാട്ടർ അതോറിറ്റി, ഭക്ഷ്യസുരക്ഷ, വൈദ്യുതി വകുപ്പുകളിൽനിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്തു.
തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നു വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയവർ ഉറപ്പുനൽകി. മലമുകളിൽ വരെ കുടിവെള്ളലഭ്യത ഉറപ്പാക്കും. സമീപ ഡിപ്പോകളിൽനിന്നെല്ലാം കെ.എസ്.ആർ.ടി.സി. തീർത്ഥാടനഗരിയിലേക്കു പ്രത്യേക സർവീസുകൾ നടത്തും.
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ സർവീസുകളുമുണ്ടാകും. കുരിശുമലയിലേക്കു നീളുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്തുവകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കും. കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിച്ചു തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും. അഞ്ഞൂറോളം വൊളന്റിയർമാരുടെ സേവനവും തീർത്ഥാടകർക്കു ലഭിക്കും.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.