അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: 2018 വർഷത്തെ ഫെറോന രൂപത പ്രവർത്തനങ്ങൾ വിലയിരുത്തുവാനും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനും പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാനും എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത സമിതിയുടെ അർദ്ധ സെനറ്റ് സമ്മേളനം 2018 ഒക്ടോബർ 5,6 തീയതികളിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചു നടക്കും.
രൂപതാ സമിതിയ്ക്കുവേണ്ടി എല്.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ. ബിനു ഏതാനും നിബന്ധനകളും നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു:
1) എല്ലാ ഫെറോന ഭാരവാഹികളും 5-ാം തീയതി വെള്ളിയാഴ്ച മുതൽ നിർബന്ധമായും സെനറ്റില് പങ്കെടുക്കേണ്ടതാണ്.
2) അന്നേദിവസം 6 മണിമുതൽ രജിസ്ട്രേഷൻ ആംഭിക്കും.
3) ആദ്യന്തം മുഴുവൻ സമയവും സെനറ്റിൽ പങ്കെടുക്കുന്നർ മാത്രമേ സെനറ്റിൽ വരേണ്ടതുള്ളു.
4) സെനറ്റിൽ സംബന്ധിക്കുന്നവർ എൽ.സി.വൈ.എം. ഭരണഘടന മുഴുവനായും വായിച്ചു ഒരുങ്ങി വരേണ്ടതാണ്.
5) രൂപത സമിതിയിൽ നിന്നും നൽകിയിരിക്കുന്ന നിശ്ചിത ഫോറത്തിൽ ഫെറോനകളുടെ സംക്ഷിപ്ത റിപ്പോർട്ട് 5 മിനിറ്റ് സമയ പരിധിക്കുള്ളിൽ അവതരിപ്പിക്കേണ്ടതാണ്.
6) സെനറ്റിന് പങ്കെടുക്കാത്ത ഫെറോനകൾക്ക് റിപ്പോർട്ട് അവതരിപ്പിക്കാൻ സാധിക്കുകയില്ല.
7) സെനറ്റ് നടക്കുന്ന സമയത്ത് ആരും ഫോൺ ഉപയോഗിക്കാൻ പാടില്ല.
ഈ നിർദ്ദേശങ്ങളും നിബന്ധനകളും പാലിക്കുന്നത് സെനറ്റിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും, പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും അവ പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും രൂപതാ സമിതി അറിയിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.