Categories: World

ചടുലമായ സ്കേറ്റിംഗ് ജീവിതം ഉപേക്ഷിച്ച് സമര്‍പ്പിത ജീവിതത്തിലേക്ക് കിര്‍സ്റ്റിന്‍ ഹോളം

ചടുലമായ സ്കേറ്റിംഗ് ജീവിതം ഉപേക്ഷിച്ച് സമര്‍പ്പിത ജീവിതത്തിലേക്ക് കിര്‍സ്റ്റിന്‍ ഹോളം

സ്വന്തം ലേഖകൻ

ലീഡ്സ്: സമര്‍പ്പിത ജീവിതം ചോദ്യം ചെയ്യപ്പെടുകയും തെരുവില്‍ അപമാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്കേറ്റിംഗ് കരിയര്‍ ഉപേക്ഷിച്ച് സന്യാസിനി സഭയില്‍ ചേര്‍ന്ന കിര്‍സ്റ്റിന്‍ ഹോളം എന്ന യുവ സന്യാസിനി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. എന്‍.ബി.സി. ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്കേറ്റിംഗ് കരിയര്‍ ഉപേക്ഷിച്ച് ഫ്രാന്‍സിസ്കന്‍ സഭയില്‍ സന്യാസ ജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ കിര്‍സ്റ്റിന്‍ ഹോളം മനസ്സുതുറന്നത്.

പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫാത്തിമ സന്ദര്‍ശന വേളയിലാണ് താന്‍ ഒരു സന്യാസിനി ആകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ചിന്ത കിര്‍സ്റ്റിന്‍ ആദ്യമായി തിരിച്ചറിയുന്നതെന്ന് വിവരിക്കുന്നു.

ഫാത്തിമയിലെ നിത്യാരാധനാ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍ യേശുവിന്‍റെ സ്നേഹത്തെ കുറിച്ച് ഓര്‍ത്ത് താന്‍ കരഞ്ഞു പോയെന്നും, എന്നാല്‍ പിന്നീട് വീട്ടിലേയ്ക്ക് മടങ്ങി വന്ന കിര്‍സ്റ്റിന്‍ തന്‍റെ സ്കേറ്റിംഗ് കരിയറില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. തുടർന്ന്, ജപ്പാനില്‍ നടന്ന ശീതകാല ഒളിമ്പിക്സിലും പങ്കാളിയായി.

എന്നാല്‍ പണവും, പ്രശസ്തിയും മാത്രം തരുന്ന സ്കേറ്റിംഗ് കരിയറില്‍ കിര്‍സ്റ്റിന്‍ ഹോളത്തിന് സന്തോഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും, സമര്‍പ്പിത ജീവിതത്തിനു വേണ്ടിയുള്ള ആത്മാവിന്‍റെ ഒരുക്കമായാണ് അതിനെ ഇപ്പോള്‍ നോക്കിക്കാണുന്നതെന്നും കിര്‍സ്റ്റിന്‍ പറയുന്നു. പിന്നീട് കോളേജ് വിദ്യാഭ്യാസത്തിനായി ചേര്‍ന്ന കിര്‍സ്റ്റിന്‍, ഇക്കാലയളവില്‍ വിശ്വാസത്തില്‍ നിന്നും ഒരുപാട് പുറകോട്ടു പോയിരുന്നു. എന്നാല്‍, കൂടെ പഠിച്ച ഏതാനും ചില കൂട്ടുകാരുടെ അടിയുറച്ച ഭക്തി കിര്‍സ്റ്റിന്‍ ഹോളത്തിനെ വിശ്വാസത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

പിന്നീട്, അവള്‍ തന്‍റെ അമ്മയെ മാതൃകയാക്കി പ്രോലൈഫ് മൂവ്മെന്‍റിലും ഭാഗഭാക്കായി. അങ്ങനെയിരിക്കെയാണ് കിര്‍സ്റ്റിന്‍ കാനഡയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തത്. കത്തോലിക്ക സഭയുടെ മനോഹാരിതയും അവിടെ ഉണ്ടായിരുന്ന യുവ സന്യാസിനികളുടെ തീക്ഷ്ണതയും അവളെ വല്ലാതെ ആകര്‍ഷിക്കുകയായിരുന്നു.

അവര്‍ അനുഭവിക്കുന്ന ജീവിത സമാധാനവും, സന്തോഷവും തനിക്കും വേണം എന്ന് നിശ്ചയിച്ച് ഉറപ്പിക്കുകയായിരിന്നു കിര്‍സ്റ്റിന്‍. അങ്ങനെയാണ് സ്കേറ്റിംഗ് താരമായിരുന്ന കിര്‍സ്റ്റിന്‍ ഹോളം ബ്രിട്ടനിലുളള ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് റിന്യൂവല്‍ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നത്.

ഇന്ന്, താന്‍ തിരഞ്ഞെടുത്ത സമര്‍പ്പിത ജീവിതത്തെ ഏറ്റവും മനോഹരമാക്കി മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ ഈ യുവ സന്യാസിനി, ഈ ജീവിതം നൽകുന്ന സന്തോഷവും സമാധാനവും ഇത്രയധികം കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് ഉറപ്പിക്കുന്നു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

6 hours ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago