
സ്വന്തം ലേഖകൻ
കണ്ണൂര്‍: ഉപവാസം ദൈവത്തിലേക്കും സഹോദരനിലേക്കുമുള്ള തിരിച്ചുവരവാണെന്ന് ബിഷപ്പ് ഡോ.അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബര്‍ണ്ണശ്ശേരി ഹോളി ട്രിനിറ്റി ദേവാലയത്തില്‍ ബുധനാഴ്ച രാവിലെ നടന്ന വിഭൂതി തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും ദിവ്യബലിയിലും ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിക്കുകയായിരുന്നു ബിഷപ്പ്. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ഈ വിശുദ്ധ കാലഘട്ടം ചെലവഴിക്കാന്‍ ബിഷപ്പ് ആഹ്വാനം ചെയ്തു.
സ്വയം കണ്ടെത്താനും ശൂന്യവത്ക്കരിക്കുവാനും ഈശോയുടെ കുരിശിന്‍റെ വഴിയിലൂടെയുള്ള യാത്രയിലേക്ക് ഈ നോമ്പ് ഏവരേയും സ്വാഗതം ചെയ്യും. അപരന്‍റെ കുറവുകളിലേക്കല്ല, എന്‍റെ വീഴ്ചകളിലേക്ക് തിരുത്തലായി മാറുവാനും സഹോദരന്‍റെ ഉയര്‍ച്ചയ്ക്കായി ഹൃദയപൂര്‍വ്വം ആഗ്രഹിക്കുവാനും ഈ ദിനങ്ങള്‍ നമ്മെ സഹായിക്കട്ടെയെന്ന് ബിഷപ് വ്യക്തമാക്കി.
തുടര്‍ന്ന് തപസ്സുകാലത്തിനു തുടക്കം കുറിച്ചുകൊണ്ട് ത്യാഗത്തിന്‍റെയും അനുപാതത്തിന്‍റെയും നോമ്പുകാല അടയാളമായി വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശി കുരിശടയാളം വരച്ചു. തിരുക്കര്‍മ്മങ്ങളിലും തുടര്‍ന്നുനടന്ന ദിവ്യബലിയിലും വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കത്തീഡ്രല്‍ വികാരി മോണ്‍. ക്ലമന്‍റ് ലെയ്ഞ്ചന്‍, ഫാ. ജോസഫ് ഡിക്രൂസ്, ഫാ. കുര്യാക്കോസ്, ഫാ.തങ്കച്ചന്‍ ജോര്‍ജ് എന്നിവര്‍ സഹകാര്‍മ്മികരായി.
‘മനുഷ്യാ നീ പൊടിയാകുന്നു. അതിലേക്ക് മടങ്ങുക’ എന്ന് വിശ്വാസികളെ അനുസ്മരിപ്പിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭയ്ക്കൊപ്പം കണ്ണൂര്‍ രൂപതയിലും ക്രൈസ്തവരുടെ വലിയ നോമ്പുകാലത്തിന് തുടക്കമായി. ഒപ്പം,
ഏപ്രില്‍ 9 വരെ നടത്തപ്പെടുന്ന അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിനും തുടക്കമായി.
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
This website uses cookies.