
അനില്‍ ജോസഫ്
ലിവ് : യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി വത്തിക്കാന്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഉക്രെയ്നില്‍ പ്രാര്‍ഥനാ സംഗമം. ഇന്നലെ ലിവ് കത്തീഡ്രലില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ ലിവിലെ ട്രോേപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് മൈക്സിസ്ലാവ് മൊക്രിസിക്കി, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, ഉള്‍പ്പെടെ ഓര്‍ത്തഡോക്സ് ബിഷപ്പുമാരും സന്നിഹിതരായിരുന്നു.
പ്രാര്‍ത്ഥനാ ശുശ്രൂഷക്ക് വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി അധ്യക്ഷത വഹിച്ചു. പ്രാര്‍ഥനയില്‍ ആഴപെട്ട് നമുക്ക് യുദ്ധം അവസാനിപ്പിക്കാമെന്ന് കര്‍ദിനാള്‍ പറഞ്ഞു.
യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പാപ്പയുടെ പ്രാര്‍ഥന അറിയിച്ച കര്‍ദിനാള്‍ പ്രാര്‍ഥനയിലൂടെയുളള പിന്തുണ ഉക്രെയ്ന്‍ ജനതക്ക് കൈമാറുന്നുവെന്ന് പറഞ്ഞു. വിശ്വാസത്തിലൂടെ നമുക്ക് പലതും ചെയ്യാന്‍ സാധിക്കും എന്നാല്‍ യുദ്ധം ഒരു മണ്ടന്‍ തിരുമാനമാണ്. തുടര്‍ന്ന് പാപ്പയുടെ പ്രതിനിധി ഉക്രേനിയന്‍-പോളണ്ട് അതിര്‍ത്തി കടന്ന് റാവ റുസ്ക-ഹ്രെബെന്നെ സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം സ്ഥിതിഗതികള്‍ അന്വേഷിക്കുകയും അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്ന അഭയാര്‍ഥികളെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം അദ്ദേഹം ലിവിലെ സെന്‍റ് ജോണ്‍ പോള്‍ രണ്ടാമന്‍റെ ഇടവകയില്‍ അഭയാര്‍ത്ഥികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരോടൊപ്പം അത്താഴം കഴിക്കുകയും ചെയ്തിരുന്നു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.