
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധം തുടരുമ്പോള്‍ ശക്തമായ പ്രതികരണവുമായി വീണ്ടും ഫ്രാന്‍സിസ് പാപ്പ. യുദ്ധം ചെയ്യുന്നവര്‍ മനുഷ്യത്വം മറക്കുന്നെന്ന് പറഞ്ഞ പാപ്പ എല്ലാ ആയുധങ്ങളും നിശ്ചലമാകുന്നതാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഈ ദിവസങ്ങളില്‍ നാം യുദ്ധത്തിന്‍റെ ദാരുണമായ ഞ്ഞെട്ടലിലാണെന്നും പറഞ്ഞു.
യുക്രെയ്നിലെ ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചപാപ്പ, ഉക്രെയ്നില്‍ റഷ്യന്‍ ആക്രമണം അനുഭവിക്കുന്നവരോട് പ്രാര്‍ഥനയിലൂടെ ഐക്യദാര്‍ഡ്യപ്പെടുന്നെന്നും, പലായനം ചെയ്യുന്നവര്‍ക്കായി മാനുഷിക ഇടനാഴികള്‍ തുറക്കുന്നതിന് കരുണയുണ്ടാവണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ത്രികാല പ്രാര്‍ഥനാ വേളയിലാണ് പാപ്പയുടെ ഈ അഭ്യര്‍ത്ഥന. യുദ്ധത്തിനെതിരെ കൂടുതല്‍ തീവ്രമായി ദൈവത്തോട് പ്രാര്‍ഥിക്കുന്നത് തുടരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
യുക്രെയ്നിയന്‍ ജനതയുടെ കഷ്ടപ്പാടുകളോട് അടുത്തിരിക്കാനും നാമെല്ലാവരും സഹോദരീസഹോദരന്മാരാണെന്ന് ബോധവാനായിരിക്കാനും യുദ്ധം അവസാനിപ്പിക്കാന്‍ ദൈവത്തോട് അപേക്ഷിക്കണം. യുദ്ധത്തിനിറങ്ങുന്നവര്‍ ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് നോക്കുന്നില്ല, മറിച്ച് എല്ലാത്തിനും മുന്നില്‍ പക്ഷപാതപരമായ താല്‍പ്പര്യങ്ങളും അധികാരവുമാണ് ഉളളത്.
യുദ്ധംചെയ്യുന്നവര്‍ സമാധാനം ആഗ്രഹിക്കന്നവരല്ല അവര്‍ പിശാചായ അയുധത്തെകൂട്ട് പിടിക്കുന്നു.
യുദ്ധമുണ്ടാകുമ്പോള്‍ ബുദ്ധിമുട്ടുന്ന ‘പ്രായമായവരെക്കുറിച്ചോ ഈ സമയത്ത് മക്കളുമായി പലായനം ചെയ്യുന്ന അമ്മമാരെക്കുറിച്ചോ ഇവര്‍ ചിന്തിക്കുന്നില്ല.
യുദ്ധത്തിലൂടെ കഷ്ടത അനുഭവിക്കുന്നവരെല്ലാം നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന് ആവര്‍ത്തിച്ച പാപ്പ അവര്‍ക്ക് മാനുഷിക ഇടനാഴികള്‍ തുറക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും പറഞ്ഞു.
യുദ്ധത്തിനെതിരെയുളള പാപ്പയുടെ വാക്കുകള്‍ അവസാനിക്കുന്നത് ഇങ്ങനെയാണ് ആയുധങ്ങള്‍ നിശബ്ദമാക്കപ്പെടട്ടെ ദൈവം സമാധാനം സ്ഥാപിക്കുന്നവര്‍ക്കൊപ്പമാണ് യുദ്ധം ചെയ്യുന്നവര്‍ക്കൊപ്പമല്ല.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.