
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിന്റെ പേരിൽ പ്രചരിക്കുകയാണ് ഈ ചിത്രം. “മത്സ്യതൊഴിലാളികളെ സംരക്ഷിച്ചത് ഇടതുപക്ഷമാണ് ഞങ്ങൾ ഇടതുപക്ഷത്തിനൊപ്പം” ഇതാണ് ചിത്രത്തിലെ വാചകം. ഇത് തികച്ചും യാഥാർഥ്യവിരുദ്ധവും പൊള്ളയുമാണെന് തിരുവനന്തപുരം രൂപതാ മീഡിയ കമ്മീഷൻ അറിയിച്ചു.
പൊതുതിരഞ്ഞെടുപ്പിൽ കത്തോലിക്ക് സഭ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചു കെ.സി.ബി.സി. അധ്യക്ഷൻ കൂടിയായ സൂസപാക്യം മെത്രാപ്പോലീത്ത സർക്കുലർ വഴി കേരള കത്തോലിക്കാ സഭയുടെ നിലപാട് അറിയിച്ചിരുന്നു. അതുപോലെ തന്നെ, തിരുവനന്തപുരം അതിരൂപതയിലെ വിശ്വാസികൾക്ക് വേണ്ടിയുള്ള ഇടയലേഖനത്തിലും അതേ നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ ഫോർമാറ്റ് ഉപയോഗിച്ച് അഭിവന്ദ്യ പിതാവിന്റെ പേരിൽ സൈബർ പോരാളികൾ പ്രചരിക്കുന്ന ഇത്തരം തെറ്റായ വാർത്തകളെ പുച്ഛത്തോടെ തള്ളിക്കളയേണ്ടതാണ്. കത്തോലിക്കാ സഭാ വിശ്വാസികൾ ഉത്തമബോധ്യത്തോടെ ഇക്കാര്യങ്ങൾ വിലയിരുത്തുകയും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയും വേണം.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.