
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നവീകരിച്ച സിമിത്തേരി ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ വെഞ്ചരിച്ചു. കർമ്മലമാതാവിന്റെ തിരുനാൾദിനമായ ഇന്നലെ വൈകുന്നേരം 5.30-നായിരുന്നു തിരുകർമ്മങ്ങൾ.
അതോടൊപ്പം, നവീകരിച്ച സിമിത്തേരിയിൽ പ്രത്യാശയുടെയും ആത്മീയതയുടെയും വെളിച്ചംവീശുന്ന തിരുസ്വരൂപങ്ങളും ആശീർവദിക്കുകയുണ്ടായി. യേശു നാഥൻ ഉത്ഥാന ശേഷം പ്രത്യക്ഷപ്പെട്ട 14 സ്ഥലങ്ങളുടെ ചിത്രീകരണവും, ദൈവദാസൻ മോൺ. റെയ്നോൾഡ് പുരയ്ക്കൽ, ധന്യയായ സിസ്റ്റർ ഫെർണ്ണാണ്ടറിവാ, ദൈവദാസൻ ഫാ. സെബാസ്റ്റുൻ LC എന്നിവരുടെ അർത്ഥകായ പ്രതിമകളും, ഏവരെയും ഒരുനിമിഷം മൗനമായി ധ്യാനിപ്പിക്കുന്ന പിയാത്ത ശില്പവുമാണ് അഭിവന്ദ്യ ബിഷപ്പ് ആശീർവദിച്ച് ജനത്തിന് നൽകിയത്.
സഹായമെത്രാൻ ഡോ. ജെയിംസ് ആനാപമ്പിൽ അഭിവന്ദ്യ പിതാവിനോടൊപ്പം മുഴുനീള ആശീർവാദ കർമ്മങ്ങളിൽ സന്നിഹിതനായിരുന്നു.
അതുപോലെ തന്നെ, വികാരി. സ്റ്റാൻലി പുളിമുട്ട്പറമ്പിൽ,
അസിസ്റ്റന്റ് വികാരി. ഫാ. ഗ്ലെൻ ഫേബർ, മറ്റു വൈദികർ, ഇടവക ജനങ്ങൾ, മറ്റനവധി വിശ്വാസികളും മഴയായിരുന്നിട്ടും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.