
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപത മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ നാമഹേതുക തിരുനാൾ വ്യത്യസ്തതയോടെ ആഘോഷിച്ചു. ആലപ്പുഴ ഭദ്രാസന ദേവാലയത്തിൽ നടന്ന സംഗീത സായാഹ്നമാണ് വേറിട്ട അനുഭൂതിയായത്. ആലപ്പുഴ രൂപതയും രൂപതാ സെൻട്രൽ ക്വയറും ചേർന്നാണ് സംഗീത വിരുന്നൊരുക്കിയത്.
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ മാസ്റ്റർ ജെറി അമൽദേവ് ചിട്ടപ്പെടുത്തിയ ‘വിശുദ്ധ സ്റ്റീഫൻ…’ എന്നുതുടങ്ങുന്ന ഗാനം ഏറെ ഹൃദ്യമായി. തുടർന്ന്, നാല്പതുപേരടങ്ങുന്ന രൂപതാ സെൻട്രൽ ക്വയർ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനസന്ധ്യ നവ്യാനുഭവമായി.
സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ നേതൃത്വത്തിലുള്ള പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടിയായിരുന്നു നാമഹേതുക തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. സഹായമെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ, വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം, ഫാ.സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ, തുടങ്ങി രൂപതയിലെ അൻപതോളം വൈദീകർ സഹകാർമികരായി.
തുടന്ന് നടന്ന അനുമോദന സമ്മേളനത്തിലായിരുന്നു സംഗീത വിരുന്ന്. തന്നെ അനുമോദിക്കുവാൻ ഒത്തുകൂടിയ തന്റെ രൂപതാ മക്കൾക്ക് കേക്ക് മുറിച്ചുനൽകിയാണ് പിതാവ് തന്റെ സ്നേഹവും സന്തോഷവും പങ്കുവച്ചത്. തുടർന്ന്, സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവും, സഹായ മെത്രാൻ ജെയിംസ് ആനാപറമ്പിൽ പിതാവും, സിസ്റ്റർ എലിസബത്തും ചേർന്ന് ദീപം തെളിച്ചു.
സ്റ്റീഫൻ പിതാവ് നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഭാഗമാണെന്നും, ഒരു അപ്പനെപ്പോലെ, ജേഷ്‌ഠ സഹോദരനെപ്പോലെ, കുഞ്ഞുമക്കൾക്ക് അപ്പൂപ്പനെപ്പോലെയൊക്കെ കരുതാവുന്ന സ്നേഹമാണ് അഭിവന്ദ്യ പിതാവെന്നും, പിതാവ് എല്ലാപേർക്കും സംലഭ്യമാണെന്നും, പിതാവിന്റെ ഈ ജീവിതപാത, പിതാവ് ജീവിക്കുന്ന സാധാരണത്വം നമുക്ക് ഓരോരുത്തർക്കും പ്രചോദനത്തിന്റെയും അതേസമയം ചലഞ്ചിന്റെയും പാതയാണെന്നും സഹായ മെത്രാൻ ജെയിംസ് ആനാപറമ്പിൽ പറഞ്ഞു.
സ്റ്റീഫൻ എന്ന പേര് വഹിക്കുന്ന എല്ലാപേർക്കും ആശംസകളർപ്പിച്ച സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ്, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വേദനകളും ബുദ്ധിമുട്ടുകളും യഥാർത്ഥത്തിൽ നമ്മുടെ ജീവിതം കൂടുതൽ മൂല്യമുള്ളതാക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.
തുടർന്ന്, ഉറച്ച സാമൂഹിക നിലപാടുകളിലൂടെ തീരദേശജതയുടെ അവകാശസമരങ്ങൾക്ക് നേതൃത്വം നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന ആലപ്പുഴയുടെ വലിയ ഇടയന്, ഫാ.പോൾ ജെ.അറയ്ക്കൽ, സിസ്റ്റർ എലിസബത്ത്, ജോൺ ബ്രിട്ടോ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.