
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ഭദ്രാസന ദേവാലയമായ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരുക്കിയിരിക്കുന്ന കാലംചെയ്ത മുൻ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ ചിത്രത്തിന് മുമ്പിൽ പ്രാർത്ഥനകൾ അർപ്പിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
അഭിവന്ദ്യപിതാവിന്റെ ദേഹവിയോഗം നമുക്ക് ദുഃഖത്തിന് കാരണമാകുന്നുവെങ്കിലും അഭിവന്ദ്യപിതാവ് നല്കിയ നല്ല മാതൃകകള്‍ നമുക്ക് എന്നും പ്രചോദനമാണെന്ന് കർദിനാൾ പറഞ്ഞു. പ്രത്യേകിച്ചും പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അനുകരിക്കാവുന്ന മാതൃകയും വ്യക്തിത്വവുമാണ് സ്റ്റീഫന്‍ പിതാവെന്നും കൂട്ടിച്ചേർക്കുകയും ആലപ്പുഴ രൂപതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കർദിനാൾ പറഞ്ഞു.
കർദിനാളിനോടൊപ്പം ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ, വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, രൂപതാ ജുഡീഷ്യൽ വികാരി ഫാ.യേശുദാസ് കാട്ടുങ്ങൽതയ്യിൽ, ബി.സി.സി. ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ തുടങ്ങിയവരും പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.