
സ്വന്തം ലേഖകൻ
വയനാട്: പ്രളയം ദുരിതത്തിലാക്കിയവരെ സഹായിക്കുവാനുള്ള ആരവമൊഴിഞ്ഞു തുടങ്ങിയപ്പോൾ ഉപേക്ഷിക്കപ്പെട്ടവരെ തേടി ഇറങ്ങിയ ഒരുകൂട്ടം വൈദികർ മാതൃകയാവുന്നു. കോഴിക്കോട് രൂപതയിലെ ഒരു കൂട്ടം യുവവൈദികരാണ് ഉപേക്ഷിക്കപ്പെട്ടവരെ തേടിയിറങ്ങിയിരിക്കുന്നത്.
കാസയും പീലാസയും എടുക്കുന്ന കൈകളിൽ, വൈദിക പരിശീലനത്തിന് മുൻപ് കൽപ്പണിക്കുപോയി തഴക്കം വന്നവരും ഉണ്ട്. സെപ്റ്റംബർ 13-ന് അവരുടെ ആദ്യ സ്പർശനം കിട്ടിയത് സുഗന്ധഗിരിയിലെ നിർദ്ധനരായ കുടുംബത്തിനാണ്. മണ്ണ് മാറ്റി, തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ച്, നടപ്പാദ ക്രമീകരിച്ച് സാന്ത്വനമായിമാറി കോഴിക്കോട് രൂപതയിലെ ഒരു കൂട്ടം വൈദീകർ.
ഫാ. ഡാനി ജോസഫിന്റെ
നേതൃത്വത്തിലായിരുന്നു ഈ സന്നദ്ധപ്രവർത്തനം. കോഴിക്കോട് പിയറിസ്റ്റ് സെമിനാരിയിലെ വൈദിക വിദ്യാർത്ഥികൾ റെക്ടർ ഫാ. ജോബിയുടെ നേതൃത്വത്തിൽ കൂടെക്കൂടി. ഇത് വൈദിക പരിശീലനത്തിലെ വിലപ്പെട്ട പരിശീലനമായിരുന്നെന്നും, കഷ്ടതയനുഭവിക്കുന്നവരോട് ഇഴുകിച്ചേരാനുള്ള തീഷ്ണ സെമിനാരി വിദ്യാർത്ഥികൾക്ക് ലഭിച്ചുവെന്നും, അവർ അങ്ങേയറ്റം ആവേശത്തിലാണെന്നും റെക്ടർ ഫാ. ജോബി പറയുന്നു.
അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവിന്റെ വാക്കുകൾ ഇങ്ങനെ: തകർന്ന കുടുംബത്തിന് നിങ്ങൾ വലിയ ആശ്വാസമാണ് നല്‍കിയത്. മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ ക്ക് വലിയ ഒരു മാതൃകയും പ്രചോദനവുമാണ് നിങ്ങൾ നല്‍കിയത്. തുടര്‍ന്നും, കഷ്ടതഅനുഭവിക്കുന്നവരോടൊപ്പം രൂപതാ മക്കള്‍ ഉണ്ടാവും.
എല്ലാം നഷ്ടപ്പെട്ട ഞങ്ങൾക്ക് ആശ്വാസമായി. ഇനി ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാമെന്നുള്ള ആത്മ വിശ്വാസം ലഭിച്ചുവെന്ന് സുഗന്ധഗിരിയിലെ റോബെർട്ടും കുടുംബവും പറഞ്ഞു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.