
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തീരദേശവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പിനോടുവില്‍ ആഗോള പ്രശസ്ത തീര്‍ഥാടന കേന്ദ്രങ്ങളായ അർത്തുങ്കൽ ബസലിക്കായെയും വേളാങ്കണ്ണി ബസലിക്കായെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കെ.എസ്.ആര്‍.റ്റി.സി. സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് ബഹു.സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രന്‍ ഫ്ലാഗ് ഓഫ്ചെയ്തു.
അർത്തുങ്കൽ ബസലിക്കാ ദേവാലയ അങ്കണത്തിൽ വച്ചു നടന്ന ചടങ്ങില്‍ ബഹു.ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.പി.തിലോത്തമൻ അധ്യക്ഷവഹിച്ചു, ബഹു.ആലപ്പുഴ എം.പി. ശ്രീ.എ.എം. ആരിഫ്, ബസലിക്കാ റെക്ട്ര്‍ ഫാ. ക്രിസ്റ്റഫര്‍ അര്‍ഥശേരിയില്‍ എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു. കൂടാതെ രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചേർത്തല ഡിപ്പോയില്‍നിന്ന് അർത്തുങ്കൽ ബസലിക്കയിൽ എത്തി അവിടെ നിന്നും വേളാങ്കണ്ണി പള്ളിയിലേക്കും, വേളാങ്കണ്ണിയിൽ നിന്നും അർത്തുങ്കൽ പള്ളി വഴി ചേർത്തല ഡിപ്പോയിലും എത്തിച്ചേരുന്ന വിധത്തിലാണ് ഈ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
അർത്തുങ്കൽ പള്ളിയിൽ നിന്നും എല്ലാ ദിവസവും വൈകുന്നേരം 03:30 മണിക്ക് തിരിച്ച് പിറ്റേ ദിവസം രാവിലെ 07:55 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 04:15- ന് തിരിച്ച് പിറ്റേ ദിവസം രാവിലെ 08:00- ന് അർത്തുങ്കൽ വഴി ചേർത്തലയിൽ എത്തിച്ചേരും. ട്രിച്ചി, തഞ്ചാവൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും ഈ സര്‍വീസ് പ്രയോജനപ്രദമാണ്.
ചേർത്തല – അർത്തുങ്കൽ – വൈറ്റില ജംഗ്ഷൻ – എറണാകുളം – ആലുവ – അങ്കമാലി – ചാലക്കുടി – തൃശ്ശൂർ – വടക്കഞ്ചേരി – ആലത്തൂർ – പാലക്കാട് – കോയമ്പത്തൂർ – കങ്കയം – പല്ലടം – കരൂർ – ട്രിച്ചി – തഞ്ചാവൂർ – നാഗപട്ടണം – വേളാങ്കണ്ണി എന്ന റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്.
കെ.എസ്.ആര്‍.റ്റി.സി മദ്ധ്യമേഖല എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.ടി . സുകുമാരന്‍ സ്വാഗതവും, ചേര്‍ത്തല എ.റ്റി.ഒ. സി.കെ രത്നാകരന്‍ ക്രതജ്ഞയും അര്‍പ്പിച്ചു.
ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാൻ online.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.