
സ്വന്തം ലേഖകൻ
‘മരണം’ കള്ളനെ പോലെ വരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഏതു നേരം വരും എന്ന് നേരത്തെ നിശ്ചയമുണ്ടായിരുന്നുവെങ്കില്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കാമായിരുന്നു. പക്ഷേ അപ്രതീക്ഷിത നേരത്തായിരിക്കും അത് നമ്മെ പിടികൂടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ ടെലിവിഷന്‍ അവതാരകനും, ഗായകനുമായിരുന്ന രാജേഷ് ചാക്യാരുടെ മരണം ഈ സത്യത്തെ ഒരിക്കല്‍കൂടി അടിവരയിടുന്നു.
പോട്ട ആശ്രമവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു രാജേഷ് ചാക്യാര്‍. അദ്ദേഹത്തിന്റെ മരണം അടുത്തറിയാവുന്നവര്‍ക്കെല്ലാം വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മരണത്തിന്റെ ആഘാതത്തില്‍ അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എസ്.തോമസ് രചിച്ച്, സുമേഷ് കൂട്ടിക്കല്‍ സംഗീതം നിര്‍വഹിച്ച്, രാജേഷ് എച്ച്. ആലപിച്ചിരിക്കുന്ന ഗാനമാണ് “മരണം വരുമെന്ന സത്യം മറക്കരുതേ”.
മരണം വരുമെന്ന സത്യം മറക്കരുതേ
അതു ഏതുനേരവും അണയാം ഓര്‍മ്മ വേണം
മരണത്തെ ഭയപ്പെടരുതേ അത്
ഈശോയിലേക്കുള്ള പാതയല്ലേ
പരസ്പരമുള്ള പകയും വെറുപ്പും മറന്ന്, സ്‌നേഹിക്കാനും ക്ഷമിക്കാനും ഓര്‍മ്മിപ്പിക്കുന്ന ഗാനമാണിത്. മരണം ഇതാ തൊട്ടരികില്‍ നില്പുണ്ട്. എന്നാല്‍ അതോര്‍ത്ത് ഭയപ്പെടുകയുമരുത്. ഈ സത്യമാണ് ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. തത്വചിന്താപരമായ വരികളും വരികള്‍ക്കൊത്ത ഈണവും ഈ ഗാനത്തെ ശ്രോതാക്കള്‍ക്ക് ഹൃദ്യമായ ഒരു അനുഭവമാക്കിമാറ്റുന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.