Categories: Daily Reflection

കൊറോണ ഭീതി = മരണം

ആത്മീയതയിൽ മരണതുല്യം ജീവിക്കുന്നവരാണ് കൂടുതൽ...

ഈ ദിവസങ്ങളിൽ ലോകം മുഴുവനുമുള്ള മനുഷ്യരിൽ ഭൂരിഭാഗവും മരണതുല്യം ജീവിക്കുകയാണ്. കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതിയിൽ മരണതുല്യം ജീവിക്കുന്നു. എന്നാൽ, ആത്മീയതയിൽ മരണതുല്യം ജീവിക്കുന്നവരാണ് അതിലും കൂടുതൽ. എസക്കിയേൽ പ്രവാചകനിലൂടെ ദൈവം പറയുന്നു: “എന്റെ കല്പനകൾ പാലിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്താൽ നീ തീർച്ചയായും ജീവിക്കും” (എസക്കി.18:21). ഈ അർത്ഥത്തിൽ കല്പനകൾ പാലിക്കാത്തവർ ജീവിക്കുണ്ടെങ്കിലും മരണതുല്യമാണ് ജീവിക്കുന്നത്. മരണത്തിൽ നിന്നും ജീവനിലേക്കുള്ള വഴിയേതെന്നു മത്തായി 5:21-26 തിരുവചനഭാഗത്തു പറയുന്നു.

1) കൊല്ലരുത്: മരണം എന്നുപറഞ്ഞാൽ ഭൂമിയും മനുഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നതാണ്. ശാരീരീരികമായി ഒരുവനെ കൊല്ലുന്നതിലൂടെ അവനു ഭൂമിയുമായുള്ള ബന്ധം ഇല്ലാതാക്കുന്നു. തീർച്ചയായിട്ടും അത് മാരകമായ ഒരു തിന്മയാണെന്നു ഏതുമനുഷ്യനും അറിയാം.

2) സഹോദരനോട് കോപിക്കുന്നത്: സഹോദരനോട് കോപിക്കുന്നവാൻ ഒരർത്ഥത്തിൽ ഹൃദയത്തിൽ അവനെ കൊന്നുകഴിഞ്ഞു. കോപിക്കുന്നതുമൂലം ഒരു ആത്മീയ മരണം സംഭവിച്ചു കഴിഞ്ഞു. ആയതിനാൽ ആത്മീയതയിൽ ജീവിക്കാനുള്ള രണ്ടാമത്തെപടി, സഹോദരനെ ഹൃദയത്തിൽ ഹൃദയത്തിൽ കൊല്ലാതിരിക്കണം, അവനോടു ഹൃദയത്തിൽപോലും കോപം സൂക്ഷിക്കാൻ പാടില്ല.

3) സഹോദരനെ വിഡ്ഢിയെന്നു വിളിക്കുന്നത്: സഹോദരനെ ഒരു വികാര തള്ളലിൽ ഒരു മോശമായ വാക്കുകൊണ്ടു പോലും വേദനിപ്പിക്കരുത്. വാക്കുകൊണ്ട് വേദനിപ്പിക്കുന്നത് അവനെ ഹൃദയത്തിൽ കൊല്ലുന്നതിനുതുല്യം. ഹൃദയത്തിൽ നിന്നുയരുന്ന വാക്കുകൾക്ക് സ്നേഹത്തിന്റെ മാധുര്യം ചാലിക്കുന്നതല്ലേ ജീവനിലേക്കു നയിക്കുന്ന വഴി.

4) സഹോദരനോടുള്ള രമ്യത: ഞാൻ തെറ്റുചെയ്തവരോട് മാത്രമല്ല, എന്നോട് തെറ്റ് ചെയ്തവരോടുമുള്ള തെറ്റുകൾ ക്ഷമിക്കുവാനും സാധിക്കുന്നതുമൂലം ഹൃദയത്തിൽ ഒരു ബലിക്കല്ല് നിർമ്മിച്ച് ഒരു യഥാർത്ഥ ബലിയർപ്പിക്കുന്നതിനു തുല്യം. അവൻ എന്നെ വേദനിപ്പിച്ചവനാകാം അവനും എന്റെ പ്രാർത്ഥനയിൽ ഒരു സ്ഥാനമുണ്ടാക്കുന്നതല്ലേ യഥാർത്ഥ ആത്മീയജീവിതം.

ഈ അർത്ഥത്തിൽ കൊലപാതകം എന്ന തിന്മ തുടങ്ങുന്നത് ആത്മീയഅകൽച്ചയിൽ നിന്നാണ്. അപരനെ, അവൻ എന്നോടു തെറ്റു ചെയ്തവനായിരുന്നാലും അവനെ എന്റെ ബലിയിൽ ഓർക്കപ്പെടാതെ പോകുന്നിടത്ത് മരണത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടുകഴിഞ്ഞു. ആത്മീയമായ ഈ അകൽച്ച സഹോദരനെ വാക്കുകൊണ്ട് വേദനിപ്പിക്കുന്നതിലേക്കും, അവനോടു കോപിക്കുന്നതിലേക്കും, തുടർന്ന് മരണത്തിലേക്കും നയിക്കുമെന്ന് ഈ വചനഭാഗം നമുക്കു മുന്നറിയിപ്പുതരുന്നു. ജീവിക്കുന്നിടത്തോളം “മരണതുല്യം ജീവിക്കാതിരിക്കാൻ”, ധീരതയോടെ ജീവിക്കാൻ, എന്റെ ബലികളിൽ, എന്റെ പ്രാർത്ഥനാ നിമിഷങ്ങളിൽ അപരനും ഒരിടം ഉണ്ടാക്കിയെടുക്കാൻ കഴിയട്ടെ, അതത്രേ യഥാർത്ഥ ആത്മീയജീവിതം.

vox_editor

Share
Published by
vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

5 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

6 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

6 days ago