
ജോസ് മാർട്ടിൻ
ബംഗളൂരു/ദേവനഹള്ളി: മഹിമാ ബെഡയിലുള്ള യേശുവിന്റെ രൂപവും, കൽകുരിശുകളും നാലാം തീയതി ഉച്ചക്ക് ഒരു മണിയോടെ അധികൃതർ പൊളിച്ചുമാറ്റി. സംഭവത്തെ ബാംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാടോ അപലപിച്ചു. പ്രതിമയും കുരിശുകളും തകര്‍ത്ത നടപടി സാമുദായിക ഐക്യത്തിന് തിരിച്ചടിയാണെന്നും, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ബംഗളൂരു നഗരത്തിൽ നിന്ന് 50 കിലോമീറ്റർ മാറി തൊണ്ടസാഗര ഹള്ളിയിലാണ് 20 വർഷം പഴക്കമുള്ള കൽക്കുരിശും, യേശുവിന്റെ രൂപവും സ്ഥാപിച്ചിരുന്നത്. നിയമവിരുദ്ധമായാണ് ഇവിടെ ആരാധനാലയം നിർമ്മിച്ചിരിക്കുന്നതെന്നും, യേശുവിന്റെ രൂപം പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ പ്രധിഷേധ പ്രകടനം നടത്തിയിരുന്നു.
തുടർന്ന് അധികാരികൾ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് യേശുവിന്റെ രൂപവും കൽക്കുരിശുകളും പൊളിച്ചു മാറ്റിയത്. ക്രൈസ്തവ വിശ്വാസികൾക്ക് ആരാധനയ്ക്കും സിമിത്തേരിക്കുമായി കർണാടക സർക്കാർ സൗജന്യമായി വിട്ടുനൽകിയ നാലര ഏക്കർ സ്ഥലത്താണ് 12 അടി ഉയരമുള്ള യേശുവിന്റെ രൂപം ഉൾപ്പെടെ സ്ഥാപിച്ചിരുന്നത്. ബാംഗ്ലൂർ അതിരൂപതയിലെ വിശ്വാസികൾ ഈസ്റ്റർ-നോയമ്പ് കാലത്ത് കുരിശിന്റെ വഴി നടത്തിയിരുന്നു.
അധികൃതരുടെ ഈ നടപടിയെ ബംഗളൂരു അതിരൂപത ശക്തമായി അപലപിച്ചു. കൂടാതെ, പൊളിച്ചു മാറ്റിയ രൂപവും, കുരിശുകളും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ബംഗളൂരു അതിരൂപത സർക്കാരിനോട് ആവശ്യപ്പെട്ടു.
തദ്ദേശവാസികൾ ക്രിസ്ത്യൻ സമൂഹവുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ വളരെ രമ്യതയിലാണ് ഇവിടെ കഴിയുന്നതെന്നും, ലോക്കൽ പോലീസ് ജെ.സി.ബി. ഉപയോഗിച്ചാണ് രൂപവും, കുരിശിന്റെ വഴിയുടെ പതിനാലു സ്ഥലങ്ങളും തകർത്തതെന്നും ജെ.കാന്തരാജ് പറഞ്ഞു. ഇത് വിശ്വാസ സമൂഹത്തെ സംബന്ധിച്ച് വളരെയേറെ വേദനിപ്പിക്കുന്ന വിഷയമാണെന്നും, ഭൂമി വിട്ടു നൽകിയ അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി ക്രിസ്ത്യൻ സമൂഹത്തെ ഏറെ ദു:ഖിപ്പിച്ചുവെന്നും, നിയമപരമായി നേരിടുമെന്നും കാന്തരാജ് കൂട്ടിച്ചേർത്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.