
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി ; അടുത്ത വര്‍ഷം ഒക്‌ടോബറില്‍ നടത്താനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിന് മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജന സംഗമം സംഘടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം . ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തിന്റെ അടിസ്‌ഥാനത്തില്‍ 2018 മാര്‍ച്ച് 19 മുതല്‍ 24 വരെ യുവജന സംഗമം സംഘടിപ്പിക്കുമെന്ന് സിനഡ് സെക്രട്ടറിയേറ്റ് അറിയിച്ചു.
കത്തോലിക്കാ യുവജന പ്രസ്‌ഥാനങ്ങള്‍ക്ക് പുറമെ ഇതര ക്രൈസ്‌തവ യുവജന സംഘങ്ങളും മറ്റ് മതത്തില്‍പ്പെട്ട യുവജന പ്രതി നിധികളും സംഗമത്തില്‍ പങ്കെടുക്കും . യുവജനതയുടെ ശബ്‌ദവും വിശ്വാസവും സംശയങ്ങളും സഭക്ക് കേള്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന ബിഷപ് മാരുടെ സിനഡിന്റെ പ്രധാന വിഷയവും യുവ ജനതയാണ് .
സിനഡിന് മുന്നോടിയിായി വവിവിധ സഭകളിലും മത വിശ്വാസങ്ങളിലും പെട്ടവരുടെ സംശയങ്ങളും ആകുലതകളും പങ്കു വക്കാനുളള അവസരം കൂടിയാണ് ആഗോള യുവജന സംഗമമെന്ന് സിനഡ് സെക്രട്ടറിയേറ്റ് വ്യക്‌തമാക്കി.സിനഡ് സമ്മേളനം അവസാനിക്കുന്ന ഒക്‌ടോബര്‍ 24 ന് പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ വാര ശുശ്രൂഷകളില്‍ പങ്കെടുക്കാനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.