അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പക്ക് അണുബാധ സ്ഥിതീകരിച്ച് റോമിലെ ജെമെല്ലി ആശുപത്രി അധികൃതര്‍ . ചെറിയ പനികൂടി ഉളളതിനാല്‍ വിശ്രമം കൂടി നില്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. അണുബാധ സ്ഥിതീകരിച്ചതോടെ അടിയന്തര ചികിത്സയും പാപ്പക്ക് ആരംഭിച്ചു.
ശ്വാസകോശ സംബന്ധമായ അണുബാധയായതിനാല്‍ തുടര്‍ന്നുളള ദിവസങ്ങളിലെ പാപ്പയുടെ പരിപാടികളെല്ലാം റദ്ദാക്കി. കലാകാരന്മാരുടെ ജൂബിലി ഉള്‍പ്പെടെയുളള പരിപാടികളിലാണ് പരിശുദ്ധ സിംഹാസനം മാറ്റം വരുത്തിയിരക്കുന്നത്.
ബ്രോങ്കൈറ്റിസ് ബാധയുമായി ബന്ധപ്പെട്ടുളള തുടര്‍ പരിശോധകള്‍ക്കും പാപ്പയെ ഇന്ന് വിധേയനാക്കുമെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം മേധാവി മത്തയോ ബ്രൂണി അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധ നിയന്ത്രിക്കാനുളള ശ്രമങ്ങളും ഡോക്ടര്‍മാര്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം പാപ്പ ശാന്തമായി ഉറങ്ങിയെന്നും ചില പറതങ്ങള്‍ വായിച്ചെന്നും മാധ്യമ വിഭാഗം അറിയിച്ചു.
ഇന്ന് പാപ്പ പങ്കെടുക്കേണ്ട ജൂബിലി സദസ്സ് റദ്ദാക്കി. നാളെ ഞായറാഴ്ച നടക്കേണ്ട കലാകാരന്മാരുടെയും സാംസ്കാരിക ലോകത്തിന്‍റെയും ജൂബിലിയുടെ വിശുദ്ധ കുര്‍ബാനയ്ക്ക് സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് കര്‍ദ്ദിനാള്‍ ജോസ് ടോലെന്‍റിനോ ഡി മെന്‍ഡോന്‍സാ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
കൂടാതെ തിങ്കളാഴ്ച നടക്കേണ്ട കലാകാരന്മാരുമായുള്ള കൂടിക്കാഴ്ചയും റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടുത്ത ബ്രോങ്കൈറ്റിസിനെ തുടര്‍ന്നാണ് ഇന്നലെ പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.