Categories: India

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിരമിച്ചു

മുംബൈ അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്നു

അനില്‍ജോസഫ്

മുബൈ:  ഫ്രാന്‍സിസ്പാപ്പയുടെ നേതൃത്വത്തിലുളള സി 9-സമിതി അംഗവും മുബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിരമിച്ചു. കര്‍ദിനാളിന്‍റെ രാജി ഫ്രാന്‍സിസ്പാപ്പ സ്വീകരിച്ചു. 80 ാമത്തെ വയസിലാണ് കര്‍ദിനാള്‍ രാജി പ്രഖ്യാപിക്കുന്നത്.

2024 നവംബര്‍ 30 ന് മുബൈ അതിരൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുളള ബിഷപ്പായി നിയമിതനായ ബിഷപ്പ് ജോണ്‍ റോഡ്രിഗസ് (57) ഇനി മുംബൈ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഔദ്യോഗികമായി ചുമതലയേല്‍ക്കും. സിസിബിഐയുടെയും സിബിസിഐയുടെയും പ്രസിഡന്‍റായി
പ്രവര്‍ത്തിച്ചിട്ടുളള കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. 1944 ഡിസംബര്‍ 24ന് മുംബൈയിലെ മാഹിമില്‍ ജനിച്ചു.

1970 ഡിസംബര്‍ 20ന് വൈദികനായി അഭിഷിക്തനായ അദ്ദേഹം പൊന്തിഫിക്കല്‍ അര്‍ബാനിയാന സര്‍വകലാശാലയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റും പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമശാസ്ത്രത്തില്‍ ഡിപ്ലോമയും നേടി.
ജംഷഡ്പൂര്‍ ബിഷപ്പിന്‍റെ ചാന്‍സലറായും സെക്രട്ടറിയായും ,സാന്താക്രൂസ്, ബോംബെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിന്‍റെ ഇടവക വികാരിയായും , മുംബൈ ആര്‍ച്ച് ബിഷപ്പിന്‍റെ സെക്രട്ടറിയായും ചാന്‍സലറായും സേവനമനുഷ്ഠിച്ചു.

1997 ജൂണ്‍ 28ന് അദ്ദേഹത്തെ ബ്ലാഡിയ ബിഷപ്പായും ബോംബെയിലെ സഹായ മെത്രാനായും നിയമിച്ചു. 1997 സെപ്റ്റംബര്‍ 16ന് ബിഷപ്പായി അഭിഷിക്തനായി. 2000 സെപ്റ്റംബര്‍ 7ന് ആഗ്രയിലെ ആര്‍ച്ച് ബിഷപ്പായും 2006 ഒക്ടോബര്‍ 14-ന് മുംബൈ ആര്‍ച്ച് ബിഷപ്പായും നിയമിതനായി.
നിരവധി രൂപതകളില്‍ മാട്രിമോണിയല്‍ ട്രിബ്യൂണലുകള്‍ സ്ഥാപിക്കുന്നതില്‍ ക്ലാസുകളും സഹായവും നല്‍കി . കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും , ലെജിസ്ലേറ്റീവ് ഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കണ്‍സള്‍ട്ടന്‍റും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ജനറല്‍ സെക്രട്ടറിയി പ്രവര്‍ത്തിച്ചു.

2011 മുതല്‍ 2018 വരെ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സസിന്‍റെ പ്രസിഡന്‍റായിരുന്നു. 2008 ജൂണ്‍ 24ന് ബിഷപ്പുമാരുടെ സിനഡിന്‍റെ തകക ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ പ്രസിഡന്‍റായി നിയമിക്കപ്പെട്ടു.

സുവിശേഷവല്‍ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ കുടുംബത്തിന്‍റെ അജപാലന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ബിഷപ്പുമാരുടെ സിനഡിന്‍റെ (ഒക്ടോബര്‍ 2014) കകക അസാധാരണ പൊതുസമ്മേളനത്തിലും സഭയിലും സമകാലിക ലോകത്തും കുടുംബത്തിന്‍റെ വേലയും ദൗത്യവും എന്ന വിഷയത്തെക്കുറിച്ചുള്ള തകഢ സാധാരണ പൊതുസഭയിലും അദ്ദേഹം പങ്കെടുത്തു. 2017 ഫെബ്രുവരി 15ന് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ ഗ്രേഷ്യസിന് റോമന്‍ റോട്ടറിയിലെ അഭിഭാഷക പദവി നല്‍കി.
2007 നവംബര്‍ 24ന് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി.

 

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago