
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും. മാതാവിനോടുളള ഭക്തി സ്നേഹവും കണക്കിലെടുത്ത് സഹമെത്രാന്‍ തന്നെ മംഗളവാര്‍ത്താ തിരുനാള്‍ദിനം തെരെഞ്ഞെടുക്കുയായിരുന്നു.
നെയ്യാറ്റിന്‍കര നഗര ഹൃദയത്തില്‍ തന്നെ തിരുകര്‍മ്മങ്ങള്‍ നടക്കണമെന്ന ആഗ്രഹം വൈദികരും അല്‍മായരും അറിയിച്ചതോടെ നെയ്യാറ്റിന്‍കര നഗരസഭക്ക് കീഴിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാവും തിരുകര്‍മ്മങ്ങള്‍.
മാര്‍ച്ച് 25 ചൊവ്വാഴ്ച വൈകിട്ട് 3.30 മുതലായിരിക്കും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. മെത്രാഭിഷേക സംഘാടക സമിതിയുടെ ചെയര്‍മാനായി മോണ്‍. ജി. ക്രിസ്ക്കതുദാസാവും നേതൃത്വം വഹിക്കുക.
വിവിധങ്ങളായ 11 കമ്മറ്റികള്‍ രൂപീകരിച്ച് കൊണ്ടാണ് ക്രമീകരണങ്ങള്‍ നടക്കുന്നു. ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നെയ്യാറ്റിന്‍കര നഗരസഭ മുനിസിപ്പല്‍ സ്റ്റേഡിയം പരിപാടിക്കായി അനുവധിച്ചത്.
നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വിശ്വാസി സമൂഹത്തെ അറിയിച്ച് ബിഷപ്പ് ഡോ.സെല്‍വരാജന്‍
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.