നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപത സംഘടിപ്പിക്കുന്ന 16-മത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി.
ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയ ഗ്രൗണ്ടില്‍ 4 ദിവസങ്ങളിലായി നടത്തുന്ന കണ്‍വെന്‍ഷന്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.വിന്‍സെന്‍റ് കെ പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വെന്‍ഷന്‍ കോ-ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ്, രൂപതാ അജപാലന ശുശ്രൂഷാ ഡയറക്ടര്‍ ഫാ.വൈ.ജോയിസാബു, ഇടവക വികാരി ഫാ. വിക്ടര്‍ എവരിസ്റ്റസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രാരംഭ ദിവ്യബലിക്ക് രൂപതയുടെ മുന്‍ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് നേതൃത്വം നല്‍കി. പോട്ടെ ഡിവൈന്‍ കേന്ദ്രത്തിലെ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം, മാത്യു തടത്തില്‍, ആന്‍റണി പയ്യപ്പളളി തുടങ്ങിയവരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. നാളെ കണ്‍വെന്‍ഷന് മുന്നോടിയായി നടക്കുന്ന ദിവ്യബലിക്ക് രൂപതയുടെ നിയുക്ത സഹമെത്രാന്‍ ഡോ.ഡി സെല്‍വരാജന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
കണ്‍വെന്‍ഷന്‍റെ സമാപന ദിനമായ ഞായറാഴ്ച നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികനാവും.
ചിത്രം : ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയ ഗ്രൗണ്ടില്‍ ആരംഭിച്ച് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന്‍ രൂപത വികാരി ജനറല്‍ മോണ്‍.വിന്‍സെന്‍റ് കെ പീറ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.