
അനിൽ ജോസഫ്
മാറനല്ലൂര്‍: വിശുദ്ധ മദര്‍ തെരേസയുടെ പേരിലെ ലോകത്തിലെ ആദ്യ ദേവാലയമായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ടുളള പാതാക പ്രയാണം കടമ്പനാംകോണം ജംഗ്ഷനില്‍ ഇടവക സഹവികാരി ഫാ.അലക്സ് സൈമണ്‍ ആശീര്‍വദിച്ചു. തുടര്‍ന്ന്, മാലാഖ കുഞ്ഞുങ്ങളുടെയും, ബാന്‍ഡ്മേളത്തിന്‍റെയും അകമ്പടിയോടെ ദേവാലയത്തിന് മുന്നില്‍ തീര്‍ഥാടകര്‍ക്ക് വണങ്ങാനായി ഒരുക്കിയ മദര്‍തെരേസയുടെ തിരുസ്വരൂപവും കൊടിയേറ്റിനുളള പതാകയും വഹിച്ച് പതാക പ്രയാണം നടന്നു.
ഇടവക വികാരി ഫാ.ജോണി കെ.ലോറന്‍സ് കൊടിയേറ്റി തീര്‍ഥാടന തിരുനാളിന് തുടക്കം കുറിച്ചു. തീര്‍ഥാടന പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മദര്‍ തെരേസയുടെ നന്‍മകള്‍ അറിയാത്തവരാണ് മദര്‍ തെരേസക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് വികാരി ജനറല്‍ ദിവ്യബലയുടെ ആമുഖ സന്ദേശത്തില്‍ പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്കെതിരെ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികള്‍ ക്രൈസ്തവ സമൂഹം വേദനയോടെയാണ് നേതാക്കികാണുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു. ഉച്ചക്കട ഇടവക വികാരി ഫാ.സി.ജോയി വചന സന്ദേശം നല്‍കി. നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഇടവക വികാരി ഫാ.ജോണി കെലോറന്‍സ്, സഹവികാരി ഫാ.അലക്സ് സൈമണ്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.
8-ന് വൈകിട്ട് 6.30 ന് നടക്കുന്ന സമൂഹ ദിവ്യബലിയോടെയാണ് തീര്‍ഥാടനത്തിന് സമാപനമാവുന്നത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.