
അനിൽ ജോസഫ്
മാറനല്ലൂര്‍: വിശുദ്ധ മദര്‍ തെരേസയുടെ പേരിലെ ലോകത്തിലെ ആദ്യ ദേവാലയമായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ടുളള പാതാക പ്രയാണം കടമ്പനാംകോണം ജംഗ്ഷനില്‍ ഇടവക സഹവികാരി ഫാ.അലക്സ് സൈമണ്‍ ആശീര്‍വദിച്ചു. തുടര്‍ന്ന്, മാലാഖ കുഞ്ഞുങ്ങളുടെയും, ബാന്‍ഡ്മേളത്തിന്‍റെയും അകമ്പടിയോടെ ദേവാലയത്തിന് മുന്നില്‍ തീര്‍ഥാടകര്‍ക്ക് വണങ്ങാനായി ഒരുക്കിയ മദര്‍തെരേസയുടെ തിരുസ്വരൂപവും കൊടിയേറ്റിനുളള പതാകയും വഹിച്ച് പതാക പ്രയാണം നടന്നു.
ഇടവക വികാരി ഫാ.ജോണി കെ.ലോറന്‍സ് കൊടിയേറ്റി തീര്‍ഥാടന തിരുനാളിന് തുടക്കം കുറിച്ചു. തീര്‍ഥാടന പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മദര്‍ തെരേസയുടെ നന്‍മകള്‍ അറിയാത്തവരാണ് മദര്‍ തെരേസക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് വികാരി ജനറല്‍ ദിവ്യബലയുടെ ആമുഖ സന്ദേശത്തില്‍ പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്കെതിരെ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികള്‍ ക്രൈസ്തവ സമൂഹം വേദനയോടെയാണ് നേതാക്കികാണുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു. ഉച്ചക്കട ഇടവക വികാരി ഫാ.സി.ജോയി വചന സന്ദേശം നല്‍കി. നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഇടവക വികാരി ഫാ.ജോണി കെലോറന്‍സ്, സഹവികാരി ഫാ.അലക്സ് സൈമണ്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.
8-ന് വൈകിട്ട് 6.30 ന് നടക്കുന്ന സമൂഹ ദിവ്യബലിയോടെയാണ് തീര്‍ഥാടനത്തിന് സമാപനമാവുന്നത്.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.